Sub Lead

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി തയ്യാറെന്ന് ഉര്‍ദുഗാന്‍

ഇരു രാഷ്ട്ര നേതാക്കളേയും കൂടിക്കാഴ്ചക്കായി തുര്‍ക്കിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി തയ്യാറെന്ന് ഉര്‍ദുഗാന്‍
X

തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ യുക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി യുക്രെയന്‍ നഗരമായ ലിവിവില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

ആങ്കാറ: നയതന്ത്ര ചര്‍ച്ചകളിലൂടെ റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി മുന്‍കൈയെടുക്കുമെന്ന് പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍. ഇരു രാഷ്ട്ര നേതാക്കളേയും കൂടിക്കാഴ്ചക്കായി തുര്‍ക്കിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. 'നയതന്ത്രത്തിലൂടെയും ചര്‍ച്ചകളിലൂടെയും യുദ്ധത്തിനുള്ള പരിഹാരത്തിന് തങ്ങള്‍ തുടര്‍ന്നും സംഭാവന നല്‍കുമെന്ന് തങ്ങള്‍ തുടര്‍ന്നും ശ്രമിക്കും.തന്റെ സോച്ചി സന്ദര്‍ശന വേളയില്‍ ഞാന്‍ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനോട് പറഞ്ഞതുപോലെ, അവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിക്കാമെന്ന് യുക്രേനിയന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ ഓര്‍മ്മിപ്പിച്ചിട്ടുണ്ടെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

വ്യാഴാഴ്ച യുക്രെയ്ന്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉര്‍ദുഗാന്‍, സെലന്‍സ്‌കി, യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ് എന്നിവര്‍ യുക്രേനിയന്‍ നഗരമായ ലിവിവില്‍ ഒത്തുകൂടിയിരുന്നു. നയതന്ത്ര മാര്‍ഗങ്ങളിലൂടെ യുക്രേനിയന്‍ ധാന്യം ലോക വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് അടുത്തിടെ സ്ഥാപിച്ച സംവിധാനം നിലനിര്‍ത്തുന്നത് സംബന്ധിച്ച് മൂന്ന് നേതാക്കളും ചര്‍ച്ച ചെയ്തു.

യുക്രേനിയന്‍ ധാന്യ കയറ്റുമതിക്കായി സ്വീകരിക്കാവുന്ന നടപടികള്‍ തുര്‍ക്കിയും യുക്രെയ്‌നും യുഎന്നും ചര്‍ച്ച ചെയ്തതായും നയതന്ത്ര പ്രക്രിയ പുനരുജ്ജീവിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടതായും ഉര്‍ദുഗാന്‍ പറഞ്ഞു.

യുദ്ധം ആരംഭിച്ചതു മുതല്‍ സെലന്‍സ്‌കിയുമായും പുടിനുമായും വെവ്വേറെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സെപ്റ്റംബറില്‍ നടക്കുന്ന യുഎന്‍ പൊതുസഭയില്‍ തുര്‍ക്കി ഈ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'അവിടെ കൈമാറേണ്ട സന്ദേശങ്ങള്‍ വളരെ അര്‍ത്ഥവത്തായതാണ്. തങ്ങളും മറ്റ് രാജ്യങ്ങളും അവിടെ നല്‍കുന്ന സന്ദേശങ്ങള്‍ വളരെ പ്രധാനമാണ്' -അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it