Pravasi

കഥക്കൂട്ടുകളിൽ പൂമരത്തണലുകൾ സന്നിവേശിപ്പിച്ച കഥാകാരൻ; ദമ്മാം മീഡിയാഫോറം

ഏഴാമത്തെ വയസ്സിൽ മലയാളത്തിൽ എത്തപ്പെട്ട യുഎ ഖാദർ ആധുനികതയുടെ ചിട്ടവട്ടങ്ങളെ മറികടന്ന് താൻ അനുഭവിച്ച തൃക്കോട്ടൂരിന്റെ നാട്ടടരുകളിൽ നിന്ന് കഥകളെടുത്ത് മലയാളിക്ക് സമ്മാനിക്കുകയായിരുന്നു.

കഥക്കൂട്ടുകളിൽ പൂമരത്തണലുകൾ സന്നിവേശിപ്പിച്ച കഥാകാരൻ; ദമ്മാം മീഡിയാഫോറം
X

ദമ്മാം: മലയാളത്തിെൻറ കഥക്കൂട്ടുകളിൽ നാട്ടുവഴികളൂടെ പൂമരത്തണലുകൾ സന്നിവേശിപ്പിച്ച പ്രിയ കഥാകാരൻ യുഎ ഖാദറിൻറെ നിര്യാണത്തിൽ ദമ്മാം മീഡിയാ ഫോറം അനുശോചനം രേഖപ്പെടുത്തി. ഒറ്റപ്പെടലിൻറെ തീഷ്ണാനുഭവങ്ങളിലും കളഞ്ഞു പോകാതെ മലയാളത്തിനായി ദൈവം കാത്തുവെച്ച എഴുത്തുകാരനായിരുന്നു യു എ ഖാദർ.

ഏഴാമത്തെ വയസ്സിൽ മലയാളത്തിൽ എത്തപ്പെട്ട യുഎ ഖാദർ ആധുനികതയുടെ ചിട്ടവട്ടങ്ങളെ മറികടന്ന് താൻ അനുഭവിച്ച തൃക്കോട്ടൂരിന്റെ നാട്ടടരുകളിൽ നിന്ന് കഥകളെടുത്ത് മലയാളിക്ക് സമ്മാനിക്കുകയായിരുന്നു. ദേശപ്പെരുമയുടെ ഉൽക്കനങ്ങളെ തങ്ങളിലേക്ക് ചേർത്തുവെച്ച ഈ കഥാകാരൻ മലയാളത്തിന് സമ്മാനിച്ചത് കലാജീവതത്തിന്റെ തുടുപ്പുണരുന്ന അമ്പതിലധികം പുസ്തകങ്ങളാണ്.

കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്കരങ്ങൾ ഉൽപടെ നൽകി മലയാളം ഈ കഥാകാരനെ അംഗീകരിച്ചിട്ടുണ്ട്. എങ്കിലും മലയാളത്തിൻറെ സാഹിത്യാസ്വദകരുടെ ഹൃദയത്തിൽ നിന്ന് നേടിയ സ്നേഹമാണ്  ഈ എഴുത്തുകാരനെ ഉന്നതനാക്കുന്നത്. ഒരു കാലഘട്ടത്തിലെ കഥാകാരൻ കൂടിയാണ് യുഎ ഖാദർ വിടപറയുമ്പോൾ നമുക്ക് നഷ്ടമാകുന്നതെന്നും മീഡിയാ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Next Story

RELATED STORIES

Share it