Gulf

എയര്‍ ബബിള്‍ കരാര്‍ ഭേദഗതി ചെയ്തില്ല; കുവൈത്തിലേക്കുള്ള വിമാനം റദ്ദാക്കി

എയര്‍ ബബിള്‍ കരാര്‍ ഭേദഗതി ചെയ്തില്ല; കുവൈത്തിലേക്കുള്ള  വിമാനം റദ്ദാക്കി
X

കുവൈത്ത് സിറ്റി : ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുമായി ഇന്ന് നേരിട്ട് കുവൈത്തിലേക്ക് എത്താനിരുന്ന കുവൈത്ത് എയര്‍വ്വെയ്‌സ് വിമാനം യാത്ര റദ്ധ് ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ രൂപീകരിച്ച എയര്‍ ബബിള്‍ കരാറിലെ വ്യവസ്ഥകള്‍ ഇത് വരെ ഭേദഗതി ചെയ്തിട്ടില്ല. ഇക്കാരണത്താല്‍ ഇന്ത്യന്‍ വ്യോമയാന അധികൃതര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണു വിമാനം റദ്ധ് ചെയ്തത്.

കൊവിഡ് പശ്ചാതലത്തിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ എയര്‍ ബബിള്‍ കരാര്‍ രൂപീകരിച്ചത്. കരാര്‍ പ്രകാരം നിലവില്‍ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനങ്ങള്‍ക്കും ചരക്ക് വിമാനങ്ങള്‍ക്കും മാത്രമാണു കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാ അനുമതി.കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് പ്രത്യേക അനുമതിയോട് കൂടി മാത്രമേ യാത്രക്കാരെ കൊണ്ടു വരാന്‍ കഴിയുകയുള്ളൂ. കരാറിലെ ഈ വ്യവസ്ഥ ഭേദഗതി ചെയ്യാത്തതിനെ തുടര്‍ന്നാണു ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കാനായി ഇന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദ് ചെയ്തിരിക്കുന്നത്. മാത്രവുമല്ല കുവൈത്ത് ദേശീയ വിമാന കമ്പനികള്‍ക്ക് മാത്രമാണു ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടു വരുന്നതിനു അനുമതിയുമുള്ളൂ.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണു ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നേരിട്ട് പ്രവേശിക്കുന്നതിനു കുവൈത്ത് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇന്ത്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണു ഇതിനു മുന്‍ ഗണന നല്‍കിയത്. രാജ്യത്ത് കോവിഡ് ബാധ നിയന്ത്രണ വിധേയമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് നീക്കം ചെയ്യാന്‍ കുവൈത്ത് സര്‍ക്കാര്‍ സജീവമായി പരിഗണി ച്ചു വരികയുമാണ് . എന്നാല്‍ നിലവിലെ എയര്‍ ബബിള്‍ കാരാറിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാത്തിടത്തോളം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തിലേക്കുള്ള പ്രവേശനം തടസ്സമായി നില നില്‍ക്കുമെന്നാണു ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നത്.




Next Story

RELATED STORIES

Share it