ആസ്ത്രേലിയയില്‍ അധികാരം നിലനിര്‍ത്തി മോറിസണ്‍
സിഡ്നി: ആസ്ത്രേലിയന്‍ തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ വീണ്ടും അധികാരത്തിലേക്ക്. 74 സീറ്റ് ലിബറൽ നാഷനൽ സഖ്യം നേടിയപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 66 സീറ്റ് മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ എല്ലാ എക്സിറ്റ് പോളുകളെയും കാറ്റില്‍ പറത്തിയാണ് മോറിസണ്‍ വീണ്ടും അധികാരത്തിലെത്തിയത്. പ്രഖ്യാപിച്ച മിക്ക എക്സിറ്റ് പോളുകളും ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ലേബര്‍ പാര്‍ട്ടിക്ക് വിജയം പ്രവചിച്ചപ്പോള്‍ ഭരണസഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ കണ്‍സേര്‍വേറ്റിവ് പാര്‍ട്ടി പരാജയം പ്രതീക്ഷിച്ചിരുന്നു. ' ഞാനെപ്പോഴും അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നു' വെന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മോറിസണിന്‍റെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ലേബര്‍ പാര്‍ട്ടി ലീഡര്‍ സ്ഥാനം രാജിവെക്കുന്നതായി ബില്‍ ഷോര്‍ട്ടെന്‍ പ്രഖ്യാപിച്ചു.
RELATED STORIES
സംഘപരിവാര്‍ മുതലെടുപ്പിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്: ആള് ഇന്ത്യ...
27 May 2022 11:51 AM GMT'പാവം ജോര്‍ജിന് പ്രായം കൂടുതലാണ് പോല്‍': പി സി ജോര്‍ജിന്റെ ജാമ്യത്തിൽ...
27 May 2022 11:35 AM GMTമുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പോസ്റ്റ്: ബിജെപി പ്രവര്ത്തകന്...
27 May 2022 10:51 AM GMTരാജ്യത്തെ 36000 'ക്ഷേത്രങ്ങളും' നിയമ പരമായി വീണ്ടെടുക്കും;...
27 May 2022 10:27 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
27 May 2022 9:54 AM GMTഊരാളുങ്കലിനെ തള്ളി മന്ത്രി റിയാസ്; 'അന്വേഷണ റിപോര്‍ട്ട് ലഭിച്ചശേഷം മതി ...
27 May 2022 9:46 AM GMT