World

റഷ്യയുമായി യുദ്ധസാധ്യത; പൗരന്മാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി നോര്‍വേ

റഷ്യയുമായി യുദ്ധസാധ്യത; പൗരന്മാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി നോര്‍വേ
X

മോസ്‌കോ: റഷ്യയുമായി യുദ്ധസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി നോര്‍വേ. യുദ്ധമുണ്ടായാല്‍ ജനങ്ങളുടെ സ്വകാര്യ സ്വത്തുക്കള്‍ സൈന്യത്തിന് ഉപയോഗിക്കേണ്ടി വരുമെന്നാണ് നോര്‍വീജിയന്‍ സായുധ സേന വ്യക്തമാക്കുന്നത്. യുദ്ധസമാനമായ സാഹചര്യം ഉടലെടുത്താല്‍ സൈന്യത്തിന് പൗരന്‍മാരുടെ വാഹനങ്ങള്‍, ബോട്ടുകള്‍, മറ്റ് സ്വത്തുക്കളും പിടിച്ചെടുത്തു ഉപയോഗിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് നല്‍കിയത്. ഇതുവരെ 13,000 പൗരന്മാര്‍ക്കാണ് ഈ സന്ദേശം കൈമാറിയത്.

യുദ്ധസമയത്ത്, രാജ്യത്തിന്റെ പ്രതിരോധത്തിന് വേണ്ടിവരുന്ന വസ്തുക്കള്‍ സായുധ സേനയ്ക്ക് ലഭ്യമാകുമെന്ന് ഉറപ്പാക്കാനാണ് ഈ സന്ദേശത്തിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് നോര്‍വീജിയന്‍ സൈന്യം പറഞ്ഞു. ഇപ്പോള്‍ കൈമാറിയ സന്ദേശത്തിന് ഒരു വര്‍ഷമാണ് കാലാവധി നിശ്ചയിച്ചിട്ടുള്ളത്. മുന്‍പും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ സൈന്യം കൈമാറിയിട്ടുണ്ട്.

ആര്‍ട്ടിക് മേഖലയില്‍ തന്ത്രപരമായ സ്ഥാനമാണ് നോര്‍വേയ്ക്കുള്ളത്, ഇവിടെ റഷ്യയുമായി സമുദ്രാതിര്‍ത്തിയും കര അതിര്‍ത്തിയും പങ്കിടുന്നു.ആര്‍ട്ടിക് മേഖലയില്‍ റഷ്യയും ചൈനയും സാന്നിധ്യം വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതാണ് നാറ്റോ അംഗം കൂടിയായ നോര്‍വേയുടെ ആശങ്ക കൂട്ടുന്നത്.

അതേസമയം ഗ്രീന്‍ലാന്‍ഡിനുമേലുള്ള പരമാധികാരം പിടിച്ചെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങള്‍ തുടരവേയാണ് നോര്‍വേയുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്.





Next Story

RELATED STORIES

Share it