World

ഉക്രെയ്ന്‍ സൈന്യം ഇന്ത്യന്‍ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്ത സംഭവം; നിര്‍ണായക ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി

ഉക്രെയ്ന്‍ സൈന്യം ഇന്ത്യന്‍ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്ത സംഭവം; നിര്‍ണായക ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: റഷ്യ -ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്കുവേണ്ടി പങ്കെടുത്തുവെന്നാരോപിച്ച് ഉക്രെയ്ന്‍ സൈന്യം കസ്റ്റഡിയിലെടുത്ത 22 വയസ്സുള്ള ഇന്ത്യന്‍ വിദ്യാര്‍ഥിയായ സാഹില്‍ മജോത്തിയെ തിരിച്ചുകൊണ്ടുവരാന്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിനാണ് നിര്‍ദ്ദേശം. റഷ്യയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ഥിയെ വ്യാജ മയക്കുമരുന്ന് കേസില്‍ തടവിലാക്കി ഈ കേസ് ഒഴിവാക്കാന്‍ റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചുവെന്നാണ് വാദം. മകനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിയുടെ അമ്മയാണ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. മജോതിയെ റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചിരിക്കാമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍, വിദ്യാര്‍ഥിയെ ബന്ധപ്പെടാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് സച്ചിന്‍ ദത്ത വ്യക്തമാക്കി.

ഉക്രെയ്‌നിലേക്ക് അയച്ചശേഷം, മജോതി സേനയ്ക്ക് മുന്നില്‍ സ്വമേധയാ കീഴടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടെന്ന് കേന്ദ്രം വാദിച്ചു. ഉക്രെയ്ന്‍ സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ഒരു ലെയ്സണ്‍ ഓഫീസറെ നിയമിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. നാല് ആഴച്ചയ്ക്കം വിഷയത്തില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഡിസംബര്‍ മൂന്നിന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. വിദ്യാര്‍ഥിയുടെ മാതാവ് ഹസീനാബെന്‍ മജോതിക്ക് വേണ്ടി അഭിഭാഷകരായ ദീപ ജോസഫും റോബിന്‍ രാജുവും ഹാജരായി.





Next Story

RELATED STORIES

Share it