Kerala

നെയ്യാറ്റിന്‍കരയില്‍ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവം: കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരേ കേസെടുത്ത് പോലിസ്

നെയ്യാറ്റിന്‍കരയില്‍ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവം: കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരേ കേസെടുത്ത് പോലിസ്
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ബേക്കറിയുടമായ വനിത ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരേ പോലിസ് കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ജോസ് ഫ്രാങ്‌ളിനെ പോലിസ് പ്രതി ചേര്‍ത്തത്. ഫോണ്‍ രേഖകളും ഇയാളുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

വായ്പ ശരിയാക്കാമെന്ന രീതിയില്‍ സമീപിച്ച് നിരന്തരം കൗണ്‍സിലര്‍ മോശമായി പെരുമാറിയെന്നാണ് മക്കള്‍ക്കെഴുതിയ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു. അമ്മയെ ജോസ് ഫ്രാങ്ക്‌ളിന്‍ ശല്യം ചെയ്തിരുന്നതായി മകന്‍ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കോണ്‍ഗ്രസ് നേതാവുമാണ് ജോസ് ഫ്രാങ്ക്‌ളിന്‍.

അതേസമയം, ആരോപണം ജോസ് ഫ്രാങ്ക്‌ലിന്‍ നിഷേധിച്ചു. സഹായിക്കുക മാത്രമാണ് ചെയ്തതെന്നാണ് വാദം. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കര സ്വദേശിയായ വീട്ടമ്മ പൊള്ളലേറ്റു മരിച്ചത്. വീട്ടിലെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഇന്ധനം ചോര്‍ന്നു മരിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കുറിപ്പ് കണ്ടെടുത്തതോടെയാണ് ആത്മഹത്യ എന്ന നിഗമനത്തില്‍ എത്തിയത്. മൂന്നുമാസം മുമ്പ് വീട്ടമ്മ ഒരു ബേക്കറി തുടങ്ങിയിരുന്നു. ജോസ് ഫ്രാങ്കളിന്‍ പ്രസിഡന്റ് ആയ സൊസൈറ്റി വഴി വീട്ടമ്മ വായ്പയ്ക്ക് ശ്രമിച്ചിരുന്നു.



Next Story

RELATED STORIES

Share it