വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസ്: രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കേസിലെ പ്രതികളായ നജീബ്, പ്രീജ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി തള്ളിയത്. കേസ് ഗുരുതര സ്വഭാവത്തിലുള്ളതാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇരുവരുടെയും ജാമ്യാപേക്ഷകള്‍ തള്ളി ഉത്തരവിടുകയായിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കാനിടയാകുമെന്നു കോടതി നിരീക്ഷിച്ചു
കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി . കേസിലെ പ്രതികളായ നജീബ്, പ്രീജ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി തള്ളിയത്. കേസ് ഗുരുതര സ്വഭാവത്തിലുള്ളതാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇരുവരുടെയും ജാമ്യാപേക്ഷകള്‍ തള്ളി ഉത്തരവിടുകയായിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കാനിടയാകുമെന്നു കോടതി നിരീക്ഷിച്ചു.
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനിടെ പ്രതികള്‍ പുറത്തിറങ്ങുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന പ്രോസിക്യുഷന് വാദവും കോടതി മുഖവിലയ്ക്കെടുത്തു.കഴിഞ്ഞ ആഗസ്ത് 31 നു പുലര്‍ച്ചെ വെഞ്ഞാറമൂട് ജങ്ഷനില്‍ വച്ചു ഡിവൈഎഫ്്ഐ പ്രവര്‍ത്തകരായ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരാണ് കൊല്ലപെട്ടത്. കേസില്‍ ഒന്‍പത് പ്രതികള്‍ അറസ്റ്റിയിട്ടുണ്ട്. കേസിലെ മുഖ്യ പ്രതികളെ ഒളിവില്‍ താമസിപ്പിച്ചുവെന്ന ആരോപണമാണ് മദപുരം സ്വദേശിനിയായ പ്രീജയ്്ക്കെതിരെയുള്ളത്.
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMT