Kerala

സ്വര്‍ണക്കടത്ത്; സ്വപ്‌നയുടെ ജാമ്യഹരജിയില്‍ വാദം തുടരും

കേസില്‍ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണെന്നുമായിരുന്നു സ്വപ്‌ന സുരേഷ് ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്‍ ഐ എ തിടുക്കപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതാണെന്നും തീവ്രവാദബന്ധമില്ലെന്നുമായിരുന്ന സ്വപ്‌ന സുരേഷ് ജാമ്യ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.

സ്വര്‍ണക്കടത്ത്; സ്വപ്‌നയുടെ ജാമ്യഹരജിയില്‍ വാദം തുടരും
X

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണംകടത്തിയെന്ന കേസില്‍ എന്‍ ഐ എ അറസ്റ്റു ചെയ്ത പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യഹരജിയില്‍ കോടതിയില്‍ മറ്റന്നാളും വാദം തുടരും. എന്‍ ഐ എ എതിര്‍ സത്യവാങ്‌ലം സമര്‍പ്പിച്ചു. പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ജാമ്യ ഹരജി കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതി ഇന്ന് പരിഗണിച്ചു. കേസില്‍ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണെന്നുമായിരുന്നു സ്വപ്‌ന സുരേഷ് ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്‍ ഐ എ തിടുക്കപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതാണെന്നും തീവ്രവാദബന്ധമില്ലെന്നുമായിരുന്ന സ്വപ്‌ന സുരേഷ് ജാമ്യ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ തെളിവുകളുള്ളതിനാലാണ് യുഎപിഎ വകുപ്പുകള്‍ ചുമത്തിയതെന്നായിരുന്നു എന്‍ ഐ എ എയുടെ വാദം.മുഖ്യമന്ത്രി കേന്ദ്രത്തിന് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഇതില്‍ രാഷ്ട്രീയമില്ല.പ്രതികള്‍ നിരവധി തവണ സ്വര്‍ണം കടത്തി. ഇത്തരത്തില്‍ തുടര്‍ച്ചയായി സ്വര്‍ണം കടത്തിയത് ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുമെന്നും ഈ സാഹചര്യത്തില്‍ യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കുമെന്നുമായിരുന്നു എന്‍ ഐ എയുടെ വാദം.

കോടതിയുടെ നിര്‍ദേശ പ്രകാരം എന്‍ ഐ എ കേസ് ഡയറിയും കോടതിയില്‍ ഹാജരാക്കി.സ്വപ്‌നയുടെ ജാമ്യഹരജിയില്‍ മറ്റന്നാളും വാദം തുടരും.കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കസ്റ്റഡി അപേക്ഷയിലോ റിമാന്‍ഡ് റിപോര്‍ടിലോ ഇല്ലാത്ത കാര്യങ്ങളാണ് എന്‍ ഐ എ കോടതിയില്‍ ഇപ്പോള്‍ പറയുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതില്‍ പ്രതിഭാഗത്തിന് മറുപടി പറയാനാണ് മറ്റന്നാള്‍ത്തേക്ക് കേസ് വീണ്ടും മാറ്റിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it