Kerala

പോലിസിന്റെ സമയോചിത ഇടപെല്‍; ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിന്റെ ജീവന്‍ രക്ഷിച്ചു

കുടുംബ വഴക്കിനെ തുടര്‍ന്ന് ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനാണ് എറണാകുളം റൂറല്‍ പോലിസ് രക്ഷകനായത്

പോലിസിന്റെ സമയോചിത ഇടപെല്‍; ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിന്റെ ജീവന്‍ രക്ഷിച്ചു
X

കൊച്ചി: പോലിസിന്റെ സമയോചിതമായ ഇടപെടല്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ചു. ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനാണ് എറണാകുളം റൂറല്‍ പോലിസ് രക്ഷകനായത്. പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയായ യുവാവ് കുടുംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കി കഴിഞ്ഞ ദിവസം രാത്രി വീട് വിട്ട് ഇറങ്ങുകയായിരുന്നു. യുവാവിന്റെ ഭാര്യ പോലിസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് വിവരമറിയിച്ചു. തുടര്‍ന്ന് എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററില്‍ നിന്നും ആലുവ കണ്‍ടോള്‍ റൂമിലേക്ക് വിവരം കൈമാറി. കണ്‍ടോള്‍ റൂമില്‍ നിന്നും യുവാവിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു.

ഉടനെ ഇയാളുടെ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നും സ്ഥലം മാര്‍ത്താണ്ഡ വര്‍മ്മ പാലമാണെന്ന് മനസിലാക്കി. യുവാവ് നില്‍ക്കുന്ന സ്ഥലത്തെ കാമറയില്‍ നിന്നുള്ള ദൃശ്യം കണ്‍ടോള്‍ റൂമില്‍ സ്ഥാപിച്ചിട്ടുള്ള സംവിധാനത്തില്‍ കാണുകയും, അത് പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് പോലിസ് സംഘം മഫ്തിയില്‍ അവിടേക്ക് കുതിച്ചു. ഈ സമയം കണ്‍ടോള്‍ റൂമിലുള്ള ഉദ്യോഗസ്ഥന്‍ യുവാവുമായി സംസാരം തുടര്‍ന്നുകൊണ്ടിരുന്നു. അല്‍പ്പം അകലെ വാഹനം നിര്‍ത്തിയിട്ട ശേഷം ഉദ്യോഗസ്ഥര്‍ തന്ത്രപൂര്‍വ്വം യുവാവിനെ സമീപിച്ച് രക്ഷിച്ച് കൊണ്ടുവരികയായിരുന്നു.

ആലുവ സ്‌റ്റേഷനിലെത്തിച്ച യുവാവിനെ ആശ്വസിപ്പിച്ച് വീട്ടുകാരെ വിളിച്ചുവരുത്തി അവരോടൊപ്പം പറഞ്ഞയച്ചു. എസ്‌ഐ കെ കെ ബഷീര്‍, എസ്‌സിപിഒ മാരായ നസീബ്, എ കെ ജിജിമോന്‍, പ്രശാന്ത് കെ ദാമോദരന്‍ സിപിഒ അരവിന്ദ് വിജയന്‍, സി ഷിബു, കെ എസ് സഫീര്‍ എന്നിവരാണ് ഡൂട്ടിയില്‍ ഉണ്ടായിരുന്നത്. യുവാവിന്റെ ജീവന്‍ രക്ഷിച്ച ഉദ്യോഗസ്ഥര്‍ക്ക് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it