Kerala

തീരദേശപോലിസിന്റെ ബോട്ടുകളുടെ അറ്റകുറ്റപ്പണി ഇനി കൊച്ചി കപ്പല്‍ ശാലയില്‍

ഇതിലൂടെ 18 തീരദേശ പോലിസ് സ്റ്റേഷനുകളിലെ 23 തീരദേശ ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളുടെ അറ്റകുറ്റപ്പണികളും നടത്തിപ്പും കൊച്ചി കപ്പല്‍ശാല ഏറ്റെടുത്തു.

തീരദേശപോലിസിന്റെ   ബോട്ടുകളുടെ അറ്റകുറ്റപ്പണി ഇനി കൊച്ചി കപ്പല്‍ ശാലയില്‍
X

കൊച്ചി: കപ്പല്‍ശാല കേരള തീരദേശ പോലിസുമായി കരാറില്‍ ഒപ്പുവച്ചു.അഞ്ചു വര്‍ഷത്തെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറിലാണ് കൊച്ചി കപ്പല്‍ശാലയും തീരദേശ പോലിസും തമ്മില്‍വച്ചിരിക്കുന്നത്. ഇതിലൂടെ 18 തീരദേശ പോലിസ് സ്റ്റേഷനുകളിലെ 23 തീരദേശ ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളുടെ അറ്റകുറ്റപ്പണികളും നടത്തിപ്പും കൊച്ചി കപ്പല്‍ശാല ഏറ്റെടുത്തു. ഈ ഉടമ്പടിയിലുടെ കേരള തീരദേശ പോലിസ് സേനക്ക് ആസ്തികള്‍ പ്രവര്‍ത്തനസജ്ജമാക്കാനും തകരാറുകര്‍ കൂടാതെ ബോട്ടുകളെ നിലനിര്‍ത്താനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. കൊച്ചി കപ്പല്‍ശാല ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായരുടെ സാന്നിധ്യത്തില്‍ കൊച്ചി കപ്പല്‍ശാല ജനറല്‍ മാനേജര്‍ (കപ്പല്‍ അറ്റകുറ്റപ്പണികള്‍) കെ എന്‍ ശ്രീജിത്തും തീരദേശ മേഖല സെക്യൂരിറ്റി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ പി ഫിലിപ്പും വാര്‍ഷിക മെയിന്റനന്‍സ് കരാറില്‍ ഒപ്പുവച്ചു. പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് സാഖറെ കൊച്ചിന്‍ കപ്പല്‍ശാലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കേരള പോലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെുത്തു.


Next Story

RELATED STORIES

Share it