Kerala

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും; ഉത്തരവിറക്കി സര്‍ക്കാര്‍

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും; ഉത്തരവിറക്കി സര്‍ക്കാര്‍
X

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസില്‍, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ച് സര്‍ക്കാര്‍. മുന്‍ നിയമ സെക്രട്ടറി അഡ്വ. ബി ജി ഹരീന്ദ്രനാഥിനെ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വിട്ട് നല്‍കാത്തത് കേസിലെ പരാതിക്കാരിയായ സി റാണിറ്റ് ഒരു സ്വകാര്യ ചാനലിനോട് തുറന്ന് പറഞ്ഞിരുന്നു. സിസ്റ്ററുടെ തുറന്നുപറച്ചിലിന്റെ ആറാം നാളാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. സര്‍ക്കാര്‍ നടപടിയില്‍ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ റാണിറ്റ് പ്രതികരിച്ചു.

ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് വിധിയെഴുതിയാണ് കോട്ടയത്തെ വിചാരണ കോടതി ഫ്രാങ്കോയെ വെറുതെവിട്ടത്. സര്‍ക്കാരും സിസ്റ്റര്‍ റാണിറ്റും നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സ്ഥാനമൊഴിഞ്ഞ ഫ്രാങ്കോ ശക്തനായി പുറത്ത് നില്‍ക്കുമ്പോള്‍ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണമെന്നായിരുന്നു സിസ്റ്റര്‍ റാണിറ്റ് നിരന്തരം ആവശ്യപ്പെട്ടത്.

2025 ഫെബ്രുവരിയില്‍ കോട്ടയം എസ്പിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് പരാതി നല്‍കി. നിസ്സാര കാരണം ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് ആവശ്യം തള്ളി. ഒടുവില്‍ നവംബറില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടും പരാതി നല്‍കി. എന്നിട്ടും നടപടിയുണ്ടായില്ല. ഇതിനൊടുവിലായിരുന്നു സിസ്റ്റര്‍ റാണിറ്റ് തന്റെ സങ്കടം തുറന്നുപറഞ്ഞത്. ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ, സിസ്റ്റര്‍ റാണിറ്റ് നടത്തിയ പോരാട്ടമാണ് ഫലം കാണുന്നത്. സിസ്റ്ററുടെ കൂടി അഭ്യര്‍ത്ഥന പരിഗണിച്ചാണ് അഡ്വ ബി ജി ഹരീന്ദ്രനാഥിനെ നിയോഗിച്ചത്. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നുവെന്ന സിസ്റ്റര്‍ റാണിറ്റിന്റെ തുറന്നുപറച്ചിലിന് പിന്നാലെ സിസ്റ്റര്‍ ഉള്‍പ്പടെ കുറിവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് പേര്‍ക്ക് റേഷന്‍ കാര്‍ഡും അനുവദിച്ചിരുന്നു.




Next Story

RELATED STORIES

Share it