പെണ്‍സുഹൃത്തിനെ ശകാരിച്ച മേലുദ്യോഗസ്ഥനെ വകവരുത്താന്‍ ക്വട്ടേഷന്‍ : മൂന്ന് പേര് കൂടി പിടിയില്‍
കുറുപ്പംപടി സ്വദേശി ശ്രീജിത് (23), രായമംഗലം സ്വദേശി പ്രവീണ്‍ (20), അറക്കപ്പടി വെങ്ങോല സ്വദേശി യദുകൃഷ്ണന് (24) എന്നിവരാണ് പോലിസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി ജിബു ഉള്‍പ്പടെ 4 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
കൊച്ചി: പെണ് സുഹൃത്തിനെ വഴക്കു പറഞ്ഞുവെന്ന കാരണത്തില്‍ ആശുപത്രി മാനേജരെ ആക്രമിച്ച കേസില്‍ മൂന്നു പേര് കൂടി പിടിയിലായി. കുറുപ്പംപടി സ്വദേശി ശ്രീജിത് (23), രായമംഗലം സ്വദേശി പ്രവീണ്‍ (20), അറക്കപ്പടി വെങ്ങോല സ്വദേശി യദുകൃഷ്ണന് (24) എന്നിവരാണ് പോലീിസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി ജിബു ഉള്‍പ്പടെ 4 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജിബുവിന്റെ പെണ് സുഹൃത്തിനെ മാനേജര്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് സംഘം മാനേജരുടെ വിടുകയറി ആക്രമിക്കുകയും മാനേജരെ മര്‍ദ്ദിച്ച് സ്വര്‍ണ്ണമാലയുമായി കടന്നുകളയുകയായിരുന്നു.
ജിബുവും ഇതേ ആശുപത്രിയിലെ ജീവനക്കാരാനായിരുന്നു. ഇപ്പോള്‍ പിടിയിലായ ശ്രീജിത് അടിപിടി കേസിലും , പ്രവീണ്‍ മോഷണ കേസിലും, യദുകൃഷ്ണന് കഞ്ചാവ് കേസിലും പ്രതിയാണ്. പ്രതികള്‍ കര്‍ണ്ണാടകയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവേ വയനാട് അതിര്ത്തിയാല് വച്ചാണ് പോലിസിന്റെ പിടിയിലായത്. കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതി ഒളിവിലാണ്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദേശത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തില്‍ ഡിവൈഎസ്പി ജി വേണു, അങ്കമാലി എസ്എച്ച്ഒ സോണി മത്തായി, എസ്ഐ മാരായ ടി എം സൂഫി, കെ ആര് അജേഷ്,പോലിസുദ്യോഗസ്ഥരായ റോണി അഗസ്റ്റിന്, ബെന്നി ഐസക് എന്നിവരാണ് ഉള്ളത്.
RELATED STORIES
കാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTറിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT