Kerala

കാമുകിയെ ശകാരിച്ച മേലുദ്യോഗസ്ഥനെ വകവരുത്താന്‍ ക്വട്ടേഷന്‍; കാമുകനും സംഘവും അറസ്റ്റില്‍

വേങ്ങൂര്‍ സ്വദേശി ജിബു (40), ഇടുക്കി സ്വദേശി നിഥിന്‍ (23), പ്രളയക്കാട് സ്വദേശി അമല്‍(24), ഇരുമ്പനം സ്വദേശി ബെന്‍ബാബു (29). എന്നിവരാണ് അറസ്റ്റിലായത്

കാമുകിയെ ശകാരിച്ച മേലുദ്യോഗസ്ഥനെ വകവരുത്താന്‍ ക്വട്ടേഷന്‍; കാമുകനും സംഘവും അറസ്റ്റില്‍
X

കൊച്ചി: കാമുകിയെ ശകാരിച്ചതിന്റെ പേരില്‍ മേലുദ്യോഗസ്ഥനെ വകവരുത്താന്‍ കൊട്ടേഷന്‍ കൊടുത്തയാളും സംഘവും അറസ്റ്റില്‍.വേങ്ങൂര്‍ സ്വദേശി ജിബു (40), ഇടുക്കി സ്വദേശി നിഥിന്‍ (23), പ്രളയക്കാട് സ്വദേശി അമല്‍(24), ഇരുമ്പനം സ്വദേശി ബെന്‍ബാബു (29). എന്നിവരാണ് അറസ്റ്റിലായത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസി എക്‌സിക്യൂട്ടീവ് ആണ് അറസ്റ്റിലായ ജിബു. ആശുപത്രിയിലെ തന്നെ ജീവനക്കാരിയായ സ്ത്രീയുമായി സ്‌നേഹബന്ധത്തിലായിരുന്നു ഇയാള്‍. ഭാര്യയും കുട്ടികളും ഉണ്ടായിരിക്കെയാണ് ആശുപത്രിയിലെ സഹപ്രവര്‍ത്തകയുമായി ഇയാള്‍ അടുപ്പത്തിലായത്. ചെന്നൈയില്‍ നിന്നും ആശുപത്രിയിലേക്ക് സ്ഥലം മാറിവന്ന മാനേജരുമായി ജിബു ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം മാനസികമായ അകല്‍ച്ചയിലായി. ജോലിസംബന്ധമായ ചില കാര്യങ്ങളുടെ പേരില്‍ കാമുകിയായ സഹപ്രവര്‍ത്തകയെ മാനേജര്‍ ശാസിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞ ജിബു മാനേജരെ വകവരുത്താന്‍ തീരുമാനിച്ചു.

ഈ കാര്യങ്ങള്‍ ലഹരി പാര്‍ട്ടി കളില്‍ കൂട്ടുകാരുമൊത്ത് പങ്കുവച്ച ജിബു ഇവരുമായി ആലോചിച്ച് കറുകുറ്റിയില്‍ മാനേജര്‍ താമസിക്കുന്ന വീട്ടിലേക്ക് ക്വട്ടേഷന്‍ സംഘത്തെ അയക്കുകയായിരുന്നു.സംഘം വീട് തല്ലിതകര്‍ക്കുകയും അകത്ത് കയറി മാനേജരെ മര്‍ദ്ദിക്കുകയും കഴുത്തില്‍ അണിഞ്ഞിരുന്ന 7 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത് കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന യാതൊരു സൂചനകളും പോലിസിന് ആദ്യം കിട്ടിയിരുന്നില്ല. ഇതിനിടയില്‍ ജിബുവിനെ പോലിസ് ചോദ്യം ചെയ്‌തെതില്‍ ഇയാള്‍ പറഞ്ഞ പലകാര്യങ്ങളും തെറ്റാണെന്ന് മനസ്സിലായി. തുടര്‍ന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഒളിവിലുള്ള മറ്റുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു.ആലുവ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ജി വേണു, അങ്കമാലി ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി എം സൂഫി, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ റോണി അഗസ്റ്റിന്‍, ജീമോന്‍, സിവില്‍ പോലിസ് ഓഫിസര്‍ ബൈന്നി എന്നിവര്‍ പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it