Kerala

പാലാരിവട്ടം പാലം അഴിമതി: പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെ പങ്ക് നിര്‍ണായകമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍

അഴിമതി നിരോധന നിയമപ്രകാരം മുന്‍കൂര്‍ അനുമതി വാങ്ങാതെ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സൂരജ് ഹൈക്കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുകിയില്ലെന്നു റദ്ദാക്കണമെന്നുമാണ് സൂരജ് ആവശ്യപ്പെട്ടത്. അതേ സമയം നടപടി ക്രമങ്ങള്‍ പാലിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നു കേസ് നിലനില്‍ക്കുമെന്നും വിജിലന്‍സ് വ്യക്തമാക്കി

പാലാരിവട്ടം പാലം അഴിമതി: പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെ പങ്ക് നിര്‍ണായകമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍
X

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെ പങ്ക് നിര്‍ണായകമെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യാവാങ്മൂലം നല്‍കി. തനിയ്‌ക്കെതിരായ അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി ഒ സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് വിജിലന്‍സ് വിശദീകരണം.അഴിമതി നിരോധന നിയമപ്രകാരം മുന്‍കൂര്‍ അനുമതി വാങ്ങാതെ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സൂരജ് ഹൈക്കോടതിയെ സമീപിച്ചത്.

അനുമതിയില്ലാതെ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുകിയില്ലെന്നു റദ്ദാക്കണമെന്നുമാണ്സൂരജ് ആവശ്യപ്പെട്ടത്. അതേ സമയം നടപടി ക്രമങ്ങള്‍ പാലിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നു കേസ് നിലനില്‍ക്കുമെന്നും വിജിലന്‍സ് വ്യക്തമാക്കി. മുന്‍കൂര്‍ അനുമതി വേണമെന്ന ഭേദഗതി വന്നത് 2018 ലാണെന്നും കേസിനാസ്പദമായ സംഭവം നടന്നത് 2016 ലാണെന്നും മുന്‍കൂര്‍ അനുമതി വേണമെന്ന വാദം നിലനില്‍ക്കില്ലെന്നു വിജിലന്‍സ് വ്യക്തമാക്കി.പാലം അഴിതിയിലൂടെ സര്‍ക്കാരിന് 14.30 കോടി രൂപയാണ് നഷ്ടമാണുണ്ടായതെന്നാണ് വിജിലന്‍സിന്റെ വാദം.

പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണക്കമ്പനിയായ ആര്‍ ഡി എസിന് മൊബിലൈസേഷന്‍ ഫണ്ട് ലഭ്യമാക്കിയതിന് പിന്നാലെ ടി ഒ സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ 17 സെന്റ് സ്ഥലം വാങ്ങി. സൂരജിന്റെ മകന്റെ ഭൂമി ഇടപാടുകളും ദുരൂഹമാണെന്ന് വിജിലന്‍സ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.പാലാരിവട്ടം പാലം കേസില്‍ നാലാം പ്രതിയാണ് ടി ഒ സൂരജ്. പാലം നിര്‍മിച്ച ആര്‍ ഡി എസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി.

കോര്‍പറേഷന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്‍ രണ്ടാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ മൂന്നാം പ്രതിയുമാണ്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനായിരുന്നു നിര്‍മാണച്ചുമതല. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയും രൂപരേഖ നിര്‍മ്മിക്കാനുള്ള ചുമതലയും കിറ്റ് കോയ്ക്ക് ആയിരുന്നു. ചുമതലകളില്‍ വന്ന വീഴ്ചയായിരുന്നു ഇവരുടെ കുറ്റം. സെക്രട്ടറി ടി ഒ സൂരജിന്റെ മൊഴിയാണ് കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ നിര്‍ണായകമായത്. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് അന്വേഷണ സംഘത്തോടും മാധ്യമങ്ങളോടും സൂരജ് പറഞ്ഞിരുന്നു.ഇബ്രാഹിംകുഞ്ഞിനെയും പിന്നീട് വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു

Next Story

RELATED STORIES

Share it