Kerala

പാലാരിവട്ടം പാലം അഴിമതിക്കേസ്: മെഡിക്കല്‍ ബോര്‍ഡ് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യപരിശോധന നടത്തി; റിപോര്‍ട് കോടതിക്ക് കൈമാറും

എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അഞ്ചു വിദഗ്ദ ഡോക്ടര്‍മാരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്.ഇന്ന് രാവിലെ 11 ഓടെയാണ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളായ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തി ഇബ്രാഹിംകുഞ്ഞിനെ പരിശോധന നടത്തിയത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് വി കെ ഇബ്രാഹിംകുഞ്ഞ് റിമാന്റില്‍ കഴിയന്നത്.മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശപ്രകാരമായിരുന്നു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്

പാലാരിവട്ടം പാലം അഴിമതിക്കേസ്: മെഡിക്കല്‍ ബോര്‍ഡ് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യപരിശോധന നടത്തി; റിപോര്‍ട് കോടതിക്ക് കൈമാറും
X

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിക്കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ റിമാന്റില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് വി കെ ഇബ്രാഹിംകുഞ്ഞ് റിമാന്റില്‍ കഴിയന്നത്.മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശപ്രകാരമായിരുന്നു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്.എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അഞ്ചു വിദഗ്ദ ഡോക്ടര്‍മാരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്.

ഇന്ന് രാവിലെ 11 ഓടെയാണ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളായ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തി ഇബ്രാഹിംകുഞ്ഞിനെ പരിശോധന നടത്തിയത്.ഒപ്പം ആശുപത്രിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ ചികില്‍സയ്ക്ക് നേതൃത്വം കൊടുക്കുന്ന ഡോക്ടര്‍മാരില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിക്കുകയും ചികില്‍സാ രേഖകള്‍ പരിശോധിക്കുകയും ചെയ്തു. ഏകദേശം രണ്ടര മണിക്കൂറോളം പരിശോധന നീണ്ടു നിന്നു.പരിശോധന റിപോര്‍ട് വിലയിരുത്തിയ ശേഷം മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് വിശദമായ റിപോര്‍ട് തയാറാക്കി കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കൈമാറും.ഈ മാസം 24 ന് രാവിലെ 11 ന് മുമ്പായി മെഡിക്കല്‍ റിപോര്‍ട് സമര്‍പ്പിക്കണമെന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

വി കെ ഇബ്രാഹിംകുഞ്ഞിനെ നാലു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച അപേക്ഷയും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും 24 ന് കോടതി പരിഗണിക്കുന്നുണ്ട്. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വേണമെന്ന് നേരത്തെ വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ് ആശുപത്രിയില്‍ ചികില്‍സയിലായതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപോര്‍ട് ലഭിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഇബ്രാഹിംകുഞ്ഞിനെ പരിശോധിച്ച് റിപോര്‍ട് ഹാജരാക്കാന്‍ കോടതി എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയത്.

കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെയാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഏതാനും ദിവസം മുമ്പ് അറസ്റ്റു ചെയ്തത്. ചികില്‍സ തുടരേണ്ടത് ആവശ്യമായതിനാല്‍ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ നിന്നും മാറ്റുന്നത് സ്ഥിതി ഗുരുതരമാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയില്‍ എത്തിയാണ് റിമാന്റ് ചെയ്തത്.മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തിലായിരിക്കും കോടതി തുടര്‍ നടപടി സ്വീകരിക്കുക.

Next Story

RELATED STORIES

Share it