കിഫ്ബി പദ്ധതി അവലോകനത്തിന് 21 കോടിയിലധികം രൂപ; കാലതാമസം ഒഴിവാക്കാന്‍ നടപടി
കിഫ്ബി പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍ മാത്രമായി നാല് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കും. പദ്ധതി അവലോകനത്തിനായി കിഫ്ബിക്ക് സ്വന്തമായി അപ്രൈസര്‍ വിഭാഗം വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയെന്ന് മന്ത്രി തോമസ് ഐസക്. അതേസമയം, കിഫ്ബി പദ്ധതികളുടെ അവലോകനത്തിനായി സര്‍ക്കാര്‍ 21 കോടിയിലധികം രൂപ ചെലവഴിച്ചതായി മന്ത്രി പറഞ്ഞു. 2017 മാര്‍ച്ച് മുതല്‍ ജൂലൈ വരെ ടെറനസ്സ് എന്ന സ്ഥാപനത്തിന് 63.38 ലക്ഷവും ഇക്കൊല്ലം സപ്തംബര്‍ 31 വരെ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിന് 20.71 കോടി രൂപയുമാണ് നല്‍കിയത്.
ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസമാണ് ഇതില്‍ പ്രധാനം. ഇത് പരിഹരിക്കുന്നതിന് കിഫ്ബി പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍ മാത്രമായി നാല് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കും. പദ്ധതി അവലോകനത്തിനായി കിഫ്ബിക്ക് സ്വന്തമായി അപ്രൈസര്‍ വിഭാഗം വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരുടെ പരിശോധനക്ക് അധികമായി വരുന്ന കാര്യമാണ് സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തിയത്. ഈ ഏജന്‍സികള്‍ക്ക് കിഫ്ബിയുമായി നേരിട്ട് ബന്ധമില്ല. കഴിഞ്ഞ മൂന്ന് സര്‍ക്കാരിന്റെ കാലത്തായി റോഡ്, പാലം എന്നിവയുടെ നിര്‍മാണത്തിനായി 40,000 കോടി രൂപയുടെ പദ്ധതികളാണ് ആകെ ഉണ്ടായിരുന്നത്. എന്നാല്‍ കിഫ്ബിക്ക് കീഴില്‍ 50,000 കോടി രൂപയുടെ പദ്ധതികളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതില്‍ 46,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. 10,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി എസ് ശിവകുമാര്‍, സണ്ണി ജോസഫ്, എം വിന്‍സെന്റ്, വി അബ്ദുറഹിമാന്‍, രമേശ് ചെന്നിത്തല, എം കെ മുനീര്‍, എം സ്വരാജ്, എം ജയരാജ് തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി നിയമസഭയിൽ മറുപടി നല്‍കി.
RELATED STORIES
കലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMT