Kerala

ദേശീയപാതാ വികസനം: കേന്ദ്ര നിലപാടിനെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ നടപടിയേയും മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമര്‍ശിച്ചു. പരാതി ഉണ്ടെങ്കിൽ അത് പറയേണ്ടിയിരുന്നത് സംസ്ഥാന സര്‍ക്കാറിനോടാണ്. രഹസ്യമായി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയ പിഎസ് ശ്രീധരൻ പിള്ള സാഡിസ്റ്റാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ദേശീയപാതാ വികസനം: കേന്ദ്ര നിലപാടിനെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
X

തിരുവനന്തപുരം: ദേശീയപാത വികസന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ദേശീയപാത വികസനം തടസപ്പെടുത്താൻ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദേശീയപാത വികസനമെന്ന ചിരകാലാഭിലാഷത്തിന്റെ ചിറകരിയുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള കേന്ദ്രമന്ത്രിക്ക് അയച്ച കത്ത് ഞെട്ടലുളവാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ഥലമേറ്റെടുപ്പ് അടക്കം നടപടികൾ ക്രിയാത്മകമായി മുന്നോട്ട് പോവുന്നതിനിടെ യാതൊരു കാരണവും പറയാതെയാണ് സംസ്ഥാനത്തെ ദേശീയപാത വികസനത്തിൽ നിന്ന് ദേശീയപാത അതോറിറ്റി പിൻമാറുന്നത്.

സംസ്ഥാനത്തെ വികസനത്തിന്‍റെ ചിറക് അരിയാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. സംസ്ഥാനവുമായി ഒരു ചര്‍ച്ചയും നടത്താതെയാണ് പദ്ധതി നിര്‍ത്തി വയ്ക്കാൻ തീരുമാനിച്ചത്. കാരണം വ്യക്തമാക്കിയിട്ടുമില്ല. തിര‍ഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ദേശീയപാത വികസന പദ്ധതി നിര്‍ത്തി വയ്ക്കാൻ തീരുമാനിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രണ്ട് വര്‍ഷത്തേക്ക് തുടര്‍നടപടികൾ നടത്താനാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് ഉദ്ദേശ്യം. ഇടത് സര്‍ക്കാരിന്‍റെ കാലയളവിൽ ദേശീയ പാത വികസനം സാധ്യമല്ലാതാക്കുകയാണ് ഈ തീരുമാനത്തിന് പിന്നിൽ. ഈ സര്‍ക്കാരിന്റെ കാലയളവില്‍ ദേശീയ പാതാവികസനം നടക്കാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രളയത്തിന്റെ പേരുപറഞ്ഞ് ദേശീയപാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നിര്‍ത്തി വയ്ക്കണമെന്ന് കേന്ദ്രത്തിന് കത്തെഴുതിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ നടപടിയേയും മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമര്‍ശിച്ചു. പരാതി ഉണ്ടെങ്കിൽ അത് പറയേണ്ടിയിരുന്നത് സംസ്ഥാന സര്‍ക്കാറിനോടാണ്. രഹസ്യമായി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയ പിഎസ് ശ്രീധരൻ പിള്ള സാഡിസ്റ്റാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രണ്ട് വര്‍ഷം കഴിഞ്ഞ് പദ്ധതി പൂര്‍ത്തിയാകും എന്ന പ്രതീക്ഷ നിലനിര്‍ത്താന്‍ പറ്റുമോ എന്നും പിണറായി വിജയന്‍ ചോദിച്ചു. ഏറെക്കാലം പദ്ധതി മുടങ്ങികിടക്കുകയായിരുന്നു. ഈ കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശരിയായ രീതിയില്‍ ഇടപെട്ടു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം കഴക്കൂട്ടം വരെ 45 മീറ്റര്‍ വീതിയില്‍ നാഷനല്‍ ഹൈവെ നാല് വരിയാക്കുന്ന പ്രൊജക്ട് കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പാത സ്‌കീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ എടുക്കാത്തതുമൂലം പദ്ധതി പാതിവഴിയിലാവുകയായിരുന്നു. അതിനാല്‍ നാഷനല്‍ ഹൈവെ അതോറിറ്റി അതില്‍ നിന്നും പിന്മാറിയിരുന്നു. ഇതിന് ശേഷമാണ് എല്‍ഡിഎഫ് മുന്‍കൈ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it