Kerala

ലോക്ക് ഡൗണ്‍: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയതില്‍ കോട്ടയം ജില്ലക്കാര്‍ 672 പേര്‍

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനുള്ള ചുമതല കുറുപ്പുന്തറ പ്രാഥമികാരോഗ്യകേന്ദ്രത്തിനാണ്.

ലോക്ക് ഡൗണ്‍: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയതില്‍ കോട്ടയം ജില്ലക്കാര്‍ 672 പേര്‍
X

കോട്ടയം: ലോക്ക് ഡൗണിനെത്തുടര്‍ന്ന് കുടുങ്ങിപ്പോയവരില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വിവിധ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി കോട്ടയം ജില്ലക്കാരായ 672 പേര്‍ ഇതുവരെ കേരളത്തിലെത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലേക്ക് വരാനുള്ള 797 പേര്‍ക്കാണ് ഇതുവരെ പാസ് നല്‍കിയത്. ഇനി പരിഗണിക്കാനുള്ളത് 1,693 അപേക്ഷകളാണ്. വിവിധ ചെക്‌പോസ്റ്റുകള്‍വഴി ഇതുവരെ വന്നവര്‍: ആര്യങ്കാവ്- 57, ഇഞ്ചിവിള- 8, കുമളി -182, മഞ്ചേശ്വരം- 84, മുത്തങ്ങ -27, വാളയാര്‍ - 314. അതേസമയം, ഇന്നലെ രാത്രി അബൂദബിയില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കോട്ടയം ജില്ലക്കാരില്‍ കോതനല്ലൂര്‍ തൂവാനിസ റിട്രീറ്റ് സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുന്ന എട്ടുപേരില്‍ അഞ്ചുപുരുഷന്‍മാരും മൂന്നു സ്ത്രീകളുമാണ് ഉള്‍പ്പെടുന്നത്.

തലയോലപ്പറമ്പ് സ്വദേശിയായ 64 കാരന്‍, ഇദ്ദേഹത്തിന്റെ ഭാര്യ(56), അമയന്നൂര്‍ സ്വദേശി(40), പനച്ചിക്കാട് സ്വദേശി(39), പള്ളം സ്വദേശി(36), അതിരമ്പുഴ സ്വദേശി(29) അതിരമ്പുഴ സ്വദേശിനി(53), കറുകച്ചാല്‍ സ്വദേശിനി(51) എന്നിവരാണ് സര്‍ക്കാര്‍ സജ്ജീകരിച്ച നിരീക്ഷണകേന്ദ്രത്തില്‍ താമസിക്കുന്നത്. മൂന്നു ഗര്‍ഭിണികളും ഇവരില്‍ ഒരാളുടെ മാതാവും ഒരുവയസുള്ള കുട്ടിയും 77 വയസുള്ള സ്ത്രീയുമാണ് വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്ക് പോയത്. ഇവര്‍ക്കെല്ലാം ഹോം ക്വാറന്റൈന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനുള്ള ചുമതല കുറുപ്പുന്തറ പ്രാഥമികാരോഗ്യകേന്ദ്രത്തിനാണ്.

ഇതിനായി രണ്ട് ഹെല്‍ത്ത് വോളണ്ടിയര്‍മാരെ നിരീക്ഷണ കേന്ദ്രത്തില്‍ നയോഗിച്ചിട്ടുണ്ട്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എല്ലാ ദിവസവും ഇവിടെ സന്ദര്‍ശനം നടത്തി ആരോഗ്യസ്ഥിതി വിലയിരുത്തും. ഇവിടെ താമസിക്കുന്നവര്‍ക്ക് അവശ്യസന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാരെ ഫോണില്‍ ബന്ധപ്പെടാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണവും മറ്റ് അവശ്യസൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നത് മാഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്താണ്. മാഞ്ഞൂര്‍ വില്ലേജ് ഓഫിസര്‍ക്കാണ് മേല്‍നോട്ടച്ചുമതല.

Next Story

RELATED STORIES

Share it