Kerala

സര്‍ക്കാരിന്റെ മദ്യനയം അപകടകരം: ദുരന്ത സാധ്യതകള്‍ തള്ളിക്കളയാനാവില്ല:ബിഷപ് ഡോ.യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതയ്രുമധികം ജനദ്രോഹകരമായ മദ്യനയം ഉണ്ടായിട്ടില്ല. നാട് നീളെ മദ്യ ഷാപ്പുകള്‍ തുറക്കുവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുകയാണ്. മുന്‍ സര്‍ക്കാരിന്റെ ഭാഗീക മദ്യനിരോധനം ഇടതുസര്‍ക്കാര്‍ അട്ടിമറിച്ചു. അടച്ചുപൂട്ടിയ എല്ലാ ഷാപ്പുകളും ബിയര്‍,വൈന്‍ പാര്‍ലറുകളും ഇടതുസര്‍ക്കാര്‍ തുറന്നു. പബ്ബുകളും ബ്രൂവറികളും നൈറ്റ് ക്ലബ്ബുകളും ആരംഭിക്കുവാനുള്ള നീക്കം നടത്തുന്നു. എല്ലാ മാസവും ഒന്നാം തീയതി ഉണ്ടായിരുന്ന മദ്യവിലക്കുപോലും ഈ സര്‍ക്കാര്‍ എടുത്തുകളയാന്‍ ആലോചിക്കുന്നു

സര്‍ക്കാരിന്റെ മദ്യനയം അപകടകരം: ദുരന്ത സാധ്യതകള്‍ തള്ളിക്കളയാനാവില്ല:ബിഷപ് ഡോ.യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്
X

കൊച്ചി:സര്‍ക്കാരിന്റെ മദ്യനയം അപകടകരമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന ചെയര്‍മാന്‍ ബിഷപ് ഡോ.യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്. പാലാരിവട്ടം പിഒസി യില്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാനതല ഉന്നതാധികാര യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതയ്രുമധികം ജനദ്രോഹകരമായ മദ്യനയം ഉണ്ടായിട്ടില്ല. നാട് നീളെ മദ്യ ഷാപ്പുകള്‍ തുറക്കുവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുകയാണ്. മുന്‍ സര്‍ക്കാരിന്റെ ഭാഗീക മദ്യനിരോധനം ഇടതുസര്‍ക്കാര്‍ അട്ടിമറിച്ചു. അടച്ചുപൂട്ടിയ എല്ലാ ഷാപ്പുകളും ബിയര്‍,വൈന്‍ പാര്‍ലറുകളും ഇടതുസര്‍ക്കാര്‍ തുറന്നു. പബ്ബുകളും ബ്രൂവറികളും നൈറ്റ് ക്ലബ്ബുകളും ആരംഭിക്കുവാനുള്ള നീക്കം നടത്തുന്നു.

എല്ലാ മാസവും ഒന്നാം തീയതി ഉണ്ടായിരുന്ന മദ്യവിലക്കുപോലും ഈ സര്‍ക്കാര്‍ എടുത്തുകളയാന്‍ ആലോചിക്കുന്നു. കര്‍ഷക രക്ഷയുടെ പേരില്‍ ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുന്ന പഴവര്‍ഗ്ഗ,വാറ്റു കേന്ദ്രങ്ങള്‍ പോലും ആരംഭിക്കാന്‍ സര്‍ക്കാര്‍ തുനിയുന്നു. കേരളത്തില്‍ വ്യാപകമായി മദ്യം ഒഴുക്കുന്നതുവഴി ദുരന്തങ്ങള്‍ സംഭവിക്കാനിടയുണ്ടെന്നും ഈ നീക്കങ്ങളെ പ്രതിരോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ഫാ.ദേവസി പന്തലൂക്കാരന്‍, ഫാ. പോള്‍ കാരാച്ചിറ, ഫാ. ജോസ് പുത്തന്‍ചിറ, യോഹന്നാന്‍ ആന്റണി. ആന്റണി ജേക്കബ് ചാവറ, സിസ്റ്റര്‍ റോസ്മിന്‍, തോമസുകുട്ടി മണക്കുന്നേല്‍, രാജന്‍ ഉറുമ്പില്‍, ഷിബു കാച്ചപ്പിള്ളി, തങ്കച്ചന്‍ വെളിയില്‍, ജോസ് ചെമ്പിശ്ശേരി, ബെനഡിക്ട് ക്രിസോസ്റ്റം സംസാരിച്ചു.

Next Story

RELATED STORIES

Share it