Kerala

പദ്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കില്‍ ആദ്യത്തെ പേരുകാരന്‍ മമ്മൂട്ടിയെന്ന് വി ഡി സതീശന്‍

പദ്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കില്‍ ആദ്യത്തെ പേരുകാരന്‍ മമ്മൂട്ടിയെന്ന് വി ഡി സതീശന്‍
X


തിരുവനന്തപുരം: പദ്മപുരസ്‌കാരങ്ങളില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പദ്മപുരസ്‌കാരങ്ങള്‍ പ്രതിഭാശാലികളില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്രശോഭ കൈവരുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിരഞ്ജീവിക്ക് പദ്മവിഭൂഷണ്‍, മിഥുന്‍ ചക്രവര്‍ത്തിക്ക് പദ്മഭൂഷണ്‍ എന്ന വാര്‍ത്ത പത്രങ്ങളില്‍ വായിച്ചപ്പോള്‍ ആദ്യം ഓര്‍ത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ല്‍ പദ്മശ്രീ ലഭിച്ച മമ്മൂട്ടി കാല്‍ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ്. ഒരു ഇന്ത്യന്‍ ചലച്ചിത്ര താരത്തെ പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കില്‍ ആദ്യത്തെ പേരുകാരന്‍ മമ്മൂട്ടിയാണെന്നതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടി.പത്മനാഭന്‍, സാനു മാഷ്, സി.രാധാകൃഷ്ണന്‍, സാറാ ജോസഫ്, സജിതാ ശങ്കര്‍, സുജാതാ മോഹന്‍, എം.എന്‍ കാരിശ്ശേരി, നെടുമുടി വേണു , ഡോ. എം.വി. പിള്ള, ദീപന്‍ ശിവരാമന്‍, ഡോ. വി.എസ്. വിജയന്‍ തുടങ്ങിയ പ്രതിഭാശാലികളില്‍ നിന്ന് പദ്മപുരസ്‌കാരങ്ങള്‍ അകന്ന് നില്‍ക്കുകയാണ്. പി.ഭാസ്‌കരന്‍ മാഷിന്റെയും ഒ.എന്‍.വിയുടേയും സമകാലികനായ ശ്രീകുമാരന്‍ തമ്പി പുരസ്‌ക്കാരത്തിന് അര്‍ഹനാണ്. രാജ്യം നല്‍കുന്ന ആദരമാണ് പദ്മപുരസ്‌കാരങ്ങള്‍. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കല്‍പ്പത്തെ കൂടുതല്‍ ഉജ്വലമാക്കുന്നതാവണം രാജ്യം നല്‍കുന്ന ആദരമെന്നും വി.ഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.




Next Story

RELATED STORIES

Share it