Kerala

ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ച കേസ്: സുജീഷിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

പാലാരിവട്ടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തെളിവെടുപ്പ് നടത്താനാണ് കസ്റ്റഡിയില്‍ നല്‍കിയത്. ഒരു വിദേശ വനിത ഉള്‍പ്പെടെ ഏഴ് യുവതികളാണ് ഇയാള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്

ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ച കേസ്: സുജീഷിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു
X

കൊച്ചി: ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ പ്രതി സുജീഷിനെ രണ്ടു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു.പാലാരിവട്ടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തെളിവെടുപ്പ് നടത്താനാണ് കസ്റ്റഡിയില്‍ നല്‍കിയത്. ഒരു വിദേശ വനിത ഉള്‍പ്പെടെ ഏഴ് യുവതികളാണ് ഇയാള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്.

2019 ലാണ് വിദേശ വനിതക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നത്. കൊച്ചിയിലെ കോളജില്‍ വിദ്യാര്‍ഥിനിയായിരിക്കേ, ടാറ്റൂ സ്റ്റുഡിയോവില്‍ വെച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. യൂത്ത് എക്‌സേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കൊച്ചിയിലെ കോളജില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ഈ യുവതി. കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനു സുജീഷിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യുഷന്‍ വാദം പരിഗണിച്ചാണ് കസ്റ്റഡിയില്‍ വിട്ടത്.

Next Story

RELATED STORIES

Share it