Kerala

പുത്തന്‍ കുരിശില്‍ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലിസ്; സഹോദരന്‍ അറസ്റ്റില്‍

പുത്തന്‍കുരിശ് മറ്റക്കുഴിയില്‍ ശ്രീനാഥിന്റെ മരണമാണ കൊലപാതകമെന്ന് തെളിഞ്ഞത്.സഹോദരന്‍ എരാറ്റില്‍ വീട്ടില്‍ ശ്രീകാന്ത് (33) നെയാണ് പുത്തന്‍കുരിശ് പോലിസ് അറസ്റ്റ് ചെയ്തത്

പുത്തന്‍ കുരിശില്‍ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലിസ്; സഹോദരന്‍ അറസ്റ്റില്‍
X

കൊച്ചി: പുത്തന്‍കുരിശ് മറ്റക്കുഴിയില്‍ ശ്രീനാഥ് കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞതായി പോലിസ്. സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍.ഐരാറ്റില്‍ വീട്ടില്‍ ശ്രീകാന്ത് (33) നെയാണ് പുത്തന്‍കുരിശ് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16 ന് വൈകിട്ട് എട്ടിനാണ് സംഭവം നടന്നത്. അനിയന്‍ പെട്ടെന്ന് കുഴഞ്ഞുവീണു എന്ന് പറഞ്ഞാണ് ശ്രീനാഥിനെ ചേട്ടന്‍ ശ്രീകാന്ത് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശ്രീകാന്ത് പോലിസ് സ്‌റ്റേഷനില്‍ അറിയിച്ചതും ഇതു തന്നെയാണ്. ഇന്‍ക്വസ്റ്റിനിടയ്ക്ക് പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ട മുറിവാണ് സംഭവത്തില്‍ വഴിത്തിരിവായത്.

തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ഹൃദയത്തിന്റെ വാല്‍വിനേറ്റ മുറിവാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് സഹോദരന്‍ ശ്രീകാന്ത് പിടിയിലാകുന്നത്. അമ്മയെ ശ്രീനാഥ് ഉപദ്രവിക്കുന്നത് കണ്ട് ചെറിയ കത്രികയെടുത്ത് ശ്രീകാന്ത് കുത്തുകയായിരുന്നു. രക്തം വന്നത് തുടച്ചു കളഞ്ഞു. ചെറിയ കത്രികയായിരുന്നതിനാല്‍ നെഞ്ചിലെ മുറിവ് ശ്രദ്ധിക്കുന്ന തരത്തിലുള്ളതായിരുന്നില്ല.

പിന്നീട് ശ്രീനാഥിന്റെ വസ്ത്രങ്ങള്‍ മാറ്റിയ ശേഷം ആംബുലന്‍സ് വിളിച്ചു വരുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കത്രികയും രക്തം പുരണ്ട വസ്ത്രങ്ങളും വീട്ടില്‍ നിന്നും കണ്ടെടുത്തു. എസ് പി കെ കാര്‍ത്തിക്ക്, ഡിവൈഎസ്പി ജി അജയ്‌നാധ്, ഇന്‍സ്‌പെക്ടര്‍ ടി ദിലീഷ്, എസ് ഐ ഏലിയാസ് പോള്‍, എഎസ്‌ഐ മാരായ ജിനു പി ജോസഫ്, മനോജ് കുമാര്‍ , എസ്‌സിപി ഒമാരായ ബി ചന്ദ്രബോസ്, ഡിനില്‍ ദാമോധരന്‍, ഗിരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it