Kerala

യുവതിയെ ഫ്‌ളാറ്റില്‍ തടവില്‍ വെച്ച് പീഡിപ്പിച്ച കേസ് :പ്രതി മാര്‍ട്ടിനെ സഹായിച്ച മൂന്നു പേര്‍ പിടിയില്‍;ഒരു പെണ്‍കുട്ടി കൂടി പോലിസില്‍ പരാതി നല്‍കി

മാര്‍ട്ടിന്‍ ജോസഫിന് ഒളിത്താവളം ഒരുക്കി നല്‍കിയ തൃശൂര്‍ സ്വദേശികളായവരെയാണ് പോലിസ്‌കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരെ പോലിസ് ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും പോലിസ് കസ്റ്റഡിയില്‍ എടുത്തു.

യുവതിയെ ഫ്‌ളാറ്റില്‍ തടവില്‍ വെച്ച് പീഡിപ്പിച്ച കേസ് :പ്രതി മാര്‍ട്ടിനെ സഹായിച്ച മൂന്നു പേര്‍ പിടിയില്‍;ഒരു പെണ്‍കുട്ടി കൂടി പോലിസില്‍ പരാതി നല്‍കി
X

കൊച്ചി: കൊച്ചിയില്‍ യുവതിയെ ഫ്ളാറ്റില്‍ തടങ്കലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ സഹായിച്ച മൂന്നു പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.മാര്‍ട്ടിന്‍ ജോസഫിന് ഒളിത്താവളം ഒരുക്കി നല്‍കിയ തൃശൂര്‍ സ്വദേശികളായവരെയാണ് പോലിസ്‌കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരെ പോലിസ് ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും പോലിസ് കസ്റ്റഡിയില്‍ എടുത്തു. പിടിയിലായവരില്‍ നിന്നും മാര്‍ട്ടിന്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച് വിവരം ലഭിക്കുമെന്നാണ് പോലിസ് കരുതുന്നത്.മാര്‍ട്ടിന്‍ ഫ്‌ളാറ്റില്‍ നിന്നും രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.


ഇതിനിടയില്‍ മാര്‍ട്ടിനെതിരെ മറ്റൊരു യുവതികൂടി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.എറണാകുളം സെന്‍ട്രല്‍ പോലിസിലാണ് പരാതി നല്‍കിയിരിക്കുന്നത്. തൃശൂരില്‍ അടക്കം പ്രതി മാര്‍ട്ടിനെ തേടി പോലിസ് വ്യപകമായ തിരിച്ചില്‍ നടത്തുകയാണ്.മാര്‍ട്ടിന്‍ ജോസഫ് ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള മേഖലകളിലാണ് തെരച്ചില്‍. പ്രതിക്കായി ലൂക്ക് ഔട്ട് നോട്ടീസും ക്രൈംകാര്‍ഡും പുറപ്പെടുവിച്ചതിനാല്‍ തന്നെ ഇയാള്‍ പുറത്ത് കറങ്ങി നടക്കാന്‍ സാധ്യതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

കേസന്വേഷണത്തിന് സൈബര്‍ വിദഗ്ദ്ധരടക്കം അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റിലാണ് കണ്ണൂര്‍ സ്വദേശിനിയായ 27കാരിയെ 22 ദിവസം തടങ്കലില്‍ വെച്ച് ലൈംഗീകമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. ഇവര്‍ ഒരുമിച്ച് താമസിച്ച് വരികയുമായിരുന്നു. ഇതിനിടെ യുവതിയെ മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗീകമായി പീഡിപ്പിച്ചു.യുവതിയില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുക്കുകയും ചെയ്തു.

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി ഫ്‌ളാറ്റിന് പുറത്ത് പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താല്‍ വീഡിയോ പുറത്ത് വിടും എന്ന് പറഞ്ഞ് ഫ്‌ളാറ്റിലെ തടങ്കലില്‍ വെച്ച് പീഡനം തുടര്‍ന്നു. ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണ് വെട്ടിച്ച് യുവതി ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടു. യുവതി നല്‍കിയ പരാതിയില്‍ ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പോലിസ് എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it