എറണാകുളത്ത് മല്‍സ്യത്തൊഴിലാളിയുടെ ഭാര്യക്ക് കോവിഡ്; ചെല്ലാനം ഹാര്‍ബര്‍ അടച്ചു
ഇവര്‍ ആദ്യം ചികില്‍സക്കെത്തിയ കോര്‍ട്ടീസ് ആശുപത്രിയും അടച്ചു. 15-ാം വാര്‍ഡും ഹാര്‍ബര്‍ ഉള്‍പ്പെടുന്ന 16-ാം വാര്‍ഡിലെ ഹാര്‍ബര്‍ സ്ഥിതി ചെയ്യുന്ന പ്രദേശവും കണ്ടെയ്ന്മെന്റ് സോണ്‍ ആക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ഇവരെ കിടത്തി ചികില്‍സിച്ച എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന 72 ജീവനക്കാര്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്കി. സെക്കന്റ് ലെയര്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി ആശുപത്രിയുടെ പ്രവര്‍ത്തനം തടസമില്ലാതെ നടത്തുമെന്ന് മന്ത്രി അറിയിച്ചു
കൊച്ചി: എറണാകുളം ചെല്ലാനം ഹാര്‍ബറിലെ മല്‍സ്യത്തൊഴിലാളിയുടെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെല്ലാനം ഹാര്‍ബര്‍ അടച്ചു. ചെല്ലാനത്ത് രണ്ടാമത്തെ കൊവിഡ്് കേസാണ്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 64 വയസുള്ള സ്ത്രീയുടെ ഭര്‍ത്താവും മകനും മല്‍സ്യത്തൊഴിലാളികളാണ്.കഴിഞ്ഞ മാസം 19 ന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കുടുംബാരോഗ്യകേന്ദ്രത്തില്‍ സ്ത്രീ ചികില്‍സ തേടിയിരുന്നു. പിന്നീട് ചെല്ലാനം കോര്‍ട്ടീസ് ആശുപത്രിയിലും പ്രവേശിച്ചിച്ചു. 29നാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സക്കായി എത്തിയത്. ആശുപത്രിയില്‍ കിടത്തി ചികില്‍സയിലായിരുന്ന ഇവരുടെ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇവര്‍ ആദ്യം ചികില്‍സക്കെത്തിയ കോര്‍ട്ടീസ് ആശുപത്രിയും അടച്ചു. 15-ാം വാര്‍ഡും ഹാര്‍ബര്‍ ഉള്‍പ്പെടുന്ന 16-ാം വാര്‍ഡിലെ ഹാര്‍ബര്‍ സ്ഥിതി ചെയ്യുന്ന പ്രദേശവും കണ്ടെയ്ന്മെന്റ് സോണ്‍ ആക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ഇവരെ കിടത്തി ചികില്‍സിച്ച എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന 72 ജീവനക്കാര്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്കി. സെക്കന്റ് ലെയര്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി ആശുപത്രിയുടെ പ്രവര്‍ത്തനം തടസമില്ലാതെ നടത്തുമെന്ന് മന്ത്രി അറിയിച്ചു. 72 ജീവനക്കാരിലും ആന്റിജന്‍ ടെസ്റ്റ് നടത്തി. ഇതില്‍ 25 പേരുടെ ഫലം നെഗറ്റീവാണ്. സ്ത്രീ കഴിഞ്ഞിരുന്ന വാര്‍ഡിലെ മറ്റ് രോഗികളും കൂടെ നിന്നവരും ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്കി. സ്ത്രീക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. ആലപ്പുഴ അതിര്‍ത്തിയിലുള്ള മല്‍സ്യത്തൊഴി ലാളിയുടെ ഭാര്യക്ക് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് ആയിരുന്നു.
മല്‍സ്യത്തൊഴിലാളികളായ ഭര്ത്താക്കന്മാര് ഒരുമിച്ചാണോ ജോലി ചെയ്ത തെന്നും പരിശോധിക്കുകയാണ്. വ്യക്തത വരുന്നതുവരെ മല്‍സ്യ ബന്ധനം നടത്താന്‍ പാടില്ല. ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ നല്കാന് തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. എറണാകുളം മാര്‍ക്കറ്റിലെ 132 പേരുടെ സ്രവ പരിശോധന നടത്തിയതില്‍ ഫലം ലഭിച്ച ഒന്‍പതെണ്ണവും നെഗറ്റീവാണ്. വിമാനത്താവളത്തില്‍ ഇതുവരെ 9568 ആന്റിബോഡി ടെസ്റ്റുകളാണ് നടത്തിയത്. 488 എണ്ണം പോസിറ്റീവായി . 30 പേരിലാണ് ആന്റി ജന്‍ ടെസ്റ്റ് നടത്തിയത്. രണ്ട് പേര് പോസിറ്റീവായി. വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക് കുറക്കാനായി പരിശോധനാ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. ജില്ലാ കലക്ടര്‍ എസ് സുഹാസ്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ മാജ പി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT