Kerala

താന്‍ മഞ്ജുവാര്യരെ നിരന്തരമായി ശല്യം ചെയ്തിട്ടില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍

തന്റെ ഭാഗത്ത് നിന്നും അത്തരത്തില്‍ ഒരു ശല്യമുണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് തന്നെ വിളിച്ച് പറയാമായിരുന്നു. പോസ്റ്റിടുന്നതിന് മുമ്പ് താന്‍ മഞ്ജുവിന് മെസേജും മെയിലും അയച്ചിരുന്നു.മഞ്ജുവിന്റെ ജീവന് ഭീഷണയുണ്ടെന്ന് തനിക്ക് ഭയമുണ്ട്. ഇത് പൊതു സമൂഹം അറിയണമെന്ന് തോന്നുവെന്നുമായിരുന്നു അത്.എന്നാല്‍ അതിന് മറുപടി കിട്ടിയിരുന്നില്ല.ഇതിന് ശേഷമാണ് താന്‍ പോസ്റ്റിട്ടത്.

താന്‍ മഞ്ജുവാര്യരെ നിരന്തരമായി ശല്യം ചെയ്തിട്ടില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍
X

കൊച്ചി: താന്‍ മഞ്ജു വാര്യരെ നിരന്തമായി ശല്യം ചെയ്തിട്ടില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.മഞ്ജുവാര്യരുടെ പരാതിയില്‍ പോലിസ് അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ഭാഗത്ത് നിന്നും അത്തരത്തില്‍ ഒരു ശല്യമുണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് തന്നെ വിളിച്ച് പറയാമായിരുന്നു.ഏഴു ദിവസം മുമ്പ് താന്‍ പോസ്റ്റിടുന്നതിന് മുമ്പ് മഞ്ജുവിന് താന്‍ മെസേജും മെയിലും അയച്ചിരുന്നു.മഞ്ജുവിന്റെ ജീവന് ഭീഷണയുണ്ടെന്ന് തനിക്ക് ഭയമുണ്ട്. ഇത് പൊതു സമൂഹം അറിയണമെന്ന് തോന്നുവെന്നുമായിരുന്നു അത്.എന്നാല്‍ അതിന് മറുപടി കിട്ടിയിരുന്നില്ല.ഇതിന് ശേഷമാണ് താന്‍ പോസ്റ്റിട്ടത്.മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കിയിരുന്നു.എന്നിട്ടും അവര്‍ മിണ്ടുന്നില്ല.തുടര്‍ന്നാണ് താന്‍ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും ലെറ്റര്‍ അയക്കുന്നത്.പൗരന്റെ കടമയാണ് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

താന്‍ മഞ്ജുവാര്യരുമായി സംസാരിച്ചിട്ട് നാളുകളായെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.താന്‍ ചെയ്ത കയറ്റം എന്ന സിനിമ റിലീസ് ആകാത്തത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ല.ഇക്കാര്യം കൂടി അറിയുന്നതിനാണ് താന്‍ മഞ്ജുവിനെ നേരില്‍ കാണാന്‍ ശ്രമിച്ചത്.താന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം പൊതുസമൂഹത്തിന് മുന്നിലുണ്ട്.ഇനി ഈ വിഷയവുമായി മുന്നോട്ടു പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.മഞ്ജു വാര്യര്‍ നല്‍കിയ പരാതിയെന്താണെന്ന് തനിക്ക് അറിയില്ല.അങ്ങനെ പരാതിയുണ്ടായിരുന്നുവെങ്കില്‍ പോലിസിന് തന്നെ വിളിച്ച് അന്വേഷിക്കാമായിരുന്നു.താന്‍ ഉറപ്പായും പോലിസിനു മുമ്പാകെ ഹാജരാകുമായിരുന്നു. അതിനു പകരം തന്റെ ലൊക്കേഷന്‍ പോലിസ് പിന്തുടര്‍ന്ന് താനും സഹോദരിയും ബന്ധുക്കളും ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്ക് തന്നെ വളഞ്ഞിട്ട് പിടിച്ച് ബലമായി കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it