Kerala

കൊവിഡ്-19 : എറണാകുളത്ത് വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 864 ആയി;16 പരിശോധന ഫലങ്ങള്‍ കൂടി നെഗറ്റീവ്

ഇന്ന് പുതുതായി ആരെയും ആശുപത്രികളില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിട്ടില്ല. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 2 പേരെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 25 ആണ്.

കൊവിഡ്-19 : എറണാകുളത്ത് വീടുകളില്‍  നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 864 ആയി;16 പരിശോധന ഫലങ്ങള്‍ കൂടി നെഗറ്റീവ്
X

കൊച്ചി:കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് എറണാകുളത്ത് 10 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 26 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 864 ആയി. ഇതില്‍ 404 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 460 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.ഇന്ന് പുതുതായി ആരെയും ആശുപത്രികളില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിട്ടില്ല. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 2 പേരെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.

ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 25 ആണ്.ഇന്ന് ജില്ലയില്‍ നിന്നും 10 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 16 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. ഇനി 57 സാമ്പിള്‍ ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. ഇതില്‍ 41 എണ്ണവും ഫീല്‍ഡില്‍ നിന്നും എടുത്തവയാണ്. തൃപ്പൂണിത്തുറ കൊവിഡ് കെയര്‍ സെന്ററില്‍ (ആയുര്‍വേദ മെഡിക്കല്‍ കോളജ്) ഇന്ന് രണ്ടു പേരെ കൂടി വേശിപ്പിച്ചു. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 50 ആണ് . ഇവരെല്ലാം തന്നെ തൃപ്പൂണിത്തുറ കോവിഡ് കെയര്‍ സെന്ററിലാണ്.ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ 96 ചരക്കു ലോറികള്‍ എത്തി. അതില്‍ വന്ന 109 ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരയുടെയും വിവരങ്ങള്‍ ശേഖരിച്ചു.

ഇതില്‍ 75 പേരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങള്‍ ഇല്ല.ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖാപിച്ച സാഹചര്യത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥപനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാനായി രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ സ്‌ക്വാഡ് കൊച്ചി നഗരസഭ പ്രദേശത്ത് ഇന്ന് 30 സ്ഥപനങ്ങള്‍ പരിശോധിച്ചു. ജീവനക്കാര്‍ മാസ്‌ക്ക് ധരിക്കാത്തതിന് മൂന്നു സ്ഥാപനങ്ങള്‍ക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിനും, ഇടപാടുകാര്‍ക്ക് സാനിറ്റൈസര്‍ നല്‍കാത്തതിനും ഓരോ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിക്ക് ശുപാര്ശ ചെയ്തു.ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 2 കപ്പലുകളിലെ 88 ജീവനക്കാരെയും 147 യാത്രക്കാരെയും പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ ഇല്ല.

Next Story

RELATED STORIES

Share it