Kerala

കൊവിഡ്-19 : എറണാകുളത്ത് ഇന്ന് 251 പേരെക്കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി

ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 1802 ആയി. ഇതില്‍ 15 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും, 1787 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. നിലവില്‍ കൊവിഡ് ബാധിച്ച് 3 പേരാണ് എറണാകുളത്ത് ചികില്‍സയിലുള്ളത് . ഇതില്‍ ഒരാള്‍ സ്വകാര്യ ആശുപത്രിയിലും, ബാക്കി 2 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലുമാണുള്ളത്.ഇന്ന് 16 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു

കൊവിഡ്-19 : എറണാകുളത്ത് ഇന്ന് 251 പേരെക്കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി
X

കൊച്ചി: കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ന് 251 പേരെ കൂടി എറണാകുളം ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 45 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 1802 ആയി. ഇതില്‍ 15 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും, 1787 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. നിലവില്‍ കൊവിഡ് ബാധിച്ച് 3 പേരാണ് എറണാകുളത്ത് ചികില്‍സയിലുള്ളത് . ഇതില്‍ ഒരാള്‍ സ്വകാര്യ ആശുപത്രിയിലും, ബാക്കി 2 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലുമാണുള്ളത്.ഇന്ന് 16 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.

ഇന്ന് ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 11 പേരെ ഡിസ്ചാര്‍ജ് ചെയ്തുജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 31 ആണ്.ഇന്ന് ജില്ലയില്‍ നിന്നും 51 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 58 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതെല്ലാം നെഗറ്റീവ് ആണ്. ഇനി 55 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ട്.ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ 31 ചരക്കു ലോറികള്‍ എത്തി. അതില്‍ വന്ന 34 ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 20 പേരെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങള്‍ ഇല്ല.ജില്ലയിലെ കോവിഡ് കെയര്‍ സെന്റെറുകളായ ഗവണ്മെന്റ് ആയുര്‍വേദ കോളജ്, തൃപ്പൂണിത്തുറ, കളമശ്ശേരി രാജഗിരി കോളജ് ഹോസ്റ്റല്‍, കാക്കനാട് രാജഗിരി കോളേജ് ഹോസ്റ്റല്‍ ,പാലിശ്ശേരി എസ് സി എം എസ് ഹോസ്റ്റല്‍ ,മുട്ടം എസ് സി എം എസ് ഹോസ്റ്റല്‍, കളമശ്ശേരി ജ്യോതിര്‍ ഭവന്‍, മൂവാറ്റുപുഴ നെസ്റ്റ്, നെല്ലിക്കുഴി മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജ്, ആശീര്‍ഭവന്‍ കച്ചേരിപ്പടി, റിട്രീറ്റ് സെന്റര്‍ ചിറ്റൂര്‍, ആഷിയാന തൃക്കാക്കര എന്നിവിടങ്ങളിലായി 712 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

കൂടാതെ എറണാകുളത്തെ സ്വകാര്യ ഹോട്ടലുകളില്‍ 25 പേരും നിരീക്ഷണത്തിലുണ്ട്. ഇന്നലെ കൊച്ചി തുറമുഖത്തെത്തിയ 5 കപ്പലുകളിലെ 125 ജീവനക്കാരെയും, 827 യാത്രക്കാരെയും പരിശോധിച്ചതില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐ എന്‍ എസ് ജലാശ്വയിലെ 2 പേരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. ഐ എന്‍ എസ് ജലാശ്വയിലെത്തിയ 394 പേരെ സംസ്ഥാനത്തെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാണ്. 301 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്.മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് എത്തിയവര്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലോ ആരോഗ്യ കേന്ദ്രത്തിലോ, ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കോ ഉടന്‍ തന്നെ ഫോണ്‍ വഴി അക്കാര്യം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കൊവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it