ബാബരി മസ്ജിദ് തകര്‍ത്ത കേസ്: കോടതി വിധി ജുഡീഷ്യല്‍ കര്‍സേവ- വെല്‍ഫെയര്‍ പാര്‍ട്ടി
ഇന്ത്യയിലെ ഹിന്ദുത്വശക്തികള്‍ തികഞ്ഞ ആസൂത്രണത്തോടെ നടത്തിയ പദ്ധതിയെക്കുറിച്ച് ഒരുതരത്തിലുള്ള ഗൂഢാലോചനയുമില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ രാജ്യത്തോടുള്ള അനീതിയാണ്.
തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ കോടതി 32 പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി ജുഡീഷ്യല്‍ കര്‍സേവയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കുന്നതിനുവേണ്ടിയുള്ള ആസൂത്രണം ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ നടത്തുകയും എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ മുന്‍കൈയെടുത്ത് ലക്ഷത്തോളം വരുന്ന കര്‍സേവകരെ വിളിച്ചുവരുത്തി ബാബരി മസ്ജിദ് തകര്‍ക്കുകയുമാണ് ചെയ്തത്.
ഇന്ത്യയിലെ ഹിന്ദുത്വശക്തികള്‍ തികഞ്ഞ ആസൂത്രണത്തോടെ നടത്തിയ പദ്ധതിയെക്കുറിച്ച് ഒരുതരത്തിലുള്ള ഗൂഢാലോചനയുമില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ രാജ്യത്തോടുള്ള അനീതിയാണ്. മസ്ജിദ് പൊളിച്ചവരെ ശിക്ഷിക്കുകയും തല്‍സ്ഥാനത്ത് ബാബരി പുനര്‍നിര്‍മിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇന്ത്യയില്‍ നീതി നടപ്പാക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMT