Kerala

തണ്ണീര്‍തടം നികത്തി കരഭൂമിയാക്കാന്‍ വ്യാജരേഖ ചമച്ച കേസ്: വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യും; അന്വേഷണ റിപോര്‍ട് കൈമാറി

തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മീഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്റ് കെ അരുണ്‍കുമാറിനെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അബുവിനെയും പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യും. കൈക്കൂലി വാങ്ങി വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുക. പോലിസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അരുണിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തണ്ണീര്‍തടം നികത്തി കരഭൂമിയാക്കാന്‍ വ്യാജരേഖ ചമച്ച കേസ്: വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യും; അന്വേഷണ റിപോര്‍ട് കൈമാറി
X

കൊച്ചി: ആലുവ ചൂര്‍ണിക്കരയിലെ തണ്ണീര്‍തടം നികത്തി കരഭൂമിയാക്കാന്‍ വ്യാജ രേഖ ചമച്ച കേസില്‍ പോലിസ് അറസ്റ്റു ചെയ്ത തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മീഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്റ് കെ അരുണ്‍കുമാറിനെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അബുവിനെയും പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യും. കൈക്കൂലി വാങ്ങി വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുക. പോലിസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അരുണിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തില്‍ അരുണാണ് വ്യാജ ഉത്തരവില്‍ കമ്മീഷണറേറ്റിലെ സീലും ഒപ്പും വച്ചതെന്ന് കണ്ടത്തിയിരുന്നു. കേസില്‍ വിജിലന്‍സിന്റെ അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് എസ്പി കെ കാര്‍ത്തിക്കിന് കൈമാറി. അദ്ദേഹം ഇത് വിജിലന്‍സ് ഡയറക്ടര്‍ക്കും കൈമാറിയിട്ടുണ്ട്.വ്യാജ രേഖ നിര്‍മിക്കാന്‍ കൂട്ടുനിന്ന അരുണിനെതിരെ കേസെടുക്കണമെന്ന് റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചൂര്‍ണ്ണിക്കര വില്ലേജിലുള്ള മതിലകം സ്വദേശിയായ ഹംസ,ഹംസയുടെ ഭാര്യ,ഹംസയുടെ മകള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള.റവന്യൂ രേഖകളില്‍ നിലമായി കിടക്കുന്ന 71 സെന്റ്് സ്ഥലം കരഭൂമിയാക്കി മാറ്റുന്നതിനായി ഒരു വര്‍ഷം മുമ്പാണ് ശ്രീമൂല നഗരം അപ്പേലി വീട്ടില്‍ അബുട്ടി(അബു-39)യെ സമീപിക്കുന്നത്. ആവശ്യം നടത്തി നല്‍കാമെന്ന് അബു ഉറപ്പു കൊടുത്തു.തുടര്‍ന്ന് വില്ലേജ് ഓഫിസുവഴിയും ആര്‍ഡിഓഫിസുവഴിയും ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് അബുവിന്റെ ബന്ധുവിന്റെ സുഹൃത്തായ ലാന്റ് റവന്യു കമ്മീഷണര്‍ ഓഫിസിലെ ജീവനക്കാരനായ അരുണിനെ സമീപിച്ച് റവന്യു ഭാഷയില്‍ ഉത്തരവ് തയാറാക്കാന്‍ പ്രാവീണ്യമുള്ള അബു വ്യാജരേഖ ചമച്ച് അരുണിന് 30,000 രൂപ നല്‍കി രേഖയില്‍ ലാന്റ് റവന്യു കമ്മീഷണര്‍ ഓഫിസിലെ സീലും സീനിയര്‍ സൂപ്രണ്ടിന്റെ നെയിം സീലും പതിപ്പിച്ചത്.ഇതു കൂടാതെ അബു ആര്‍ഡിഓഫിസില്‍ നിന്നുള്ള ഉത്തരവും വ്യാജമായി തയാറാക്കി പഴയ ഉത്തരവിലെ ഒരു ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇതില്‍ വെട്ടിയൊട്ടിച്ച ശേഷം ഇതിന്റെ ഫോട്ടോ സ്റ്റാറ്റ് എടുത്ത് വില്ലേജ് ഓഫിസില്‍ നല്‍കി. എന്നാല്‍ ഇതില്‍ സംശയം തോന്നിയ വില്ലേജ് ഓഫിസര്‍ മേലധികാരികളെ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ ചുരളഴിയുന്നത്.

Next Story

RELATED STORIES

Share it