Kerala

തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ കെ ടി ജലീല്‍ ഇടപെട്ടെന്ന് പരാതി

അദാലത്തില്‍ ബിടെക് വിദ്യാര്‍ഥിയുടെ കാര്യം പ്രത്യേക കേസായി പരിഗണിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടതിന്റെ രേഖകള്‍ സഹിതമാണ് സേവ് യൂനിവേഴ്‌സിറ്റി കാംപയ്ന്‍ കമ്മിറ്റിയുടെ പരാതി. 29 മാര്‍ക്ക് മാത്രം ഉണ്ടായിരുന്ന വിദ്യാര്‍ഥിക്ക് അവസാനപുനര്‍മൂല്യ നിര്‍ണയത്തില്‍ 48 മാര്‍ക്കാണ് കിട്ടിയത്.

തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ കെ ടി ജലീല്‍ ഇടപെട്ടെന്ന് പരാതി
X

തിരുവനന്തപുരം: പരീക്ഷയില്‍ തോറ്റ ബിടെക്ക് വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ഇടപെട്ടതായി ഗവര്‍ണര്‍ക്ക് പരാതി. അദാലത്തില്‍ ബിടെക് വിദ്യാര്‍ഥിയുടെ കാര്യം പ്രത്യേക കേസായി പരിഗണിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടതിന്റെ രേഖകള്‍ സഹിതമാണ് സേവ് യൂനിവേഴ്‌സിറ്റി കാംപയ്ന്‍ കമ്മിറ്റിയുടെ പരാതി. 29 മാര്‍ക്ക് മാത്രം ഉണ്ടായിരുന്ന വിദ്യാര്‍ഥിക്ക് അവസാനപുനര്‍മൂല്യ നിര്‍ണയത്തില്‍ 48 മാര്‍ക്കാണ് കിട്ടിയത്.

കൊല്ലം ടികെഎം എഞ്ചിനീയറിങ് കൊളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി ശ്രീഹരിക്ക് വേണ്ടിയാണ് മന്ത്രി ജലീല്‍ ഇടപെട്ടുവെന്ന ആരോപണം. അഞ്ചാം സെമസ്റ്റര്‍ ഡൈനാമിക്‌സ് ഓഫ് മെഷനറീസ് പരീക്ഷക്ക് ശ്രീഹരിക്ക് 29 മാര്‍ക്ക് മാത്രമാണു കിട്ടിയിരുന്നത്. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചപ്പോള്‍ മൂന്ന് മാര്‍ക്ക് കൂടി 32 മാര്‍ക്കായി. എന്നാല്‍, ജയിക്കാന്‍ വേണ്ടത് 45 മാര്‍ക്ക് വേണ്ടതിനാല്‍ വീണ്ടും മൂല്യനിര്‍മയത്തിന് അപേക്ഷിട്ടു. എന്നാല്‍, ചട്ടം അനുവദിക്കുന്നില്ലെന്ന് സാങ്കേതിക സര്‍വ്വകലാശാല മറുപടി നല്‍കി.

ഇതോടെയാണ് മന്ത്രിയെ നേരിട്ട് സമീപിച്ചത്. 2018 ഫെബ്രുവരി 27ന് ചേര്‍ന്ന അദാലത്തില്‍ മന്ത്രി കെ ടി ജലീല്‍ നേരിട്ട് പങ്കെടുത്തു. വിഷയം പ്രത്യേകം കേസായി പരിഗണിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയുള്ള പുനര്‍മൂല്യ നിര്‍ണയത്തിലാണ് 32മാര്‍ക്ക് 48 ആയി കൂടിയത്. ഇതോടെ തോറ്റ പേപ്പറില്‍ ശ്രീഹരി ജയിച്ചു.

ഉത്തരക്കടലാസും അദാലത്തിലെ മിനിട്‌സും അടക്കം ബന്ധപ്പെട്ട രേഖകള്‍ സഹിതമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. അതേ സമയം, മാനുഷിക പരിഗണ കണക്കിലെടുത്താണ് ഇടപെട്ടതെന്നാണ് മന്ത്രിയുടെ വിശദീകരണം. മറ്റെല്ലാം വിഷയങ്ങളിലും ഉയര്‍ന്ന മാര്‍ക്ക് കിട്ടിയതു പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it