India

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കു വെടിയേറ്റു

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കു വെടിയേറ്റു
X

കൊല്‍ക്കത്ത: പാര്‍ട്ടി ഓഫിസില്‍ അതിക്രമിച്ചു കയറി തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലറെ വെടിവച്ചു. ഗുരുതര പരിക്കേറ്റ കൗണ്‍സിലറെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്നു തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. കൊല്‍ക്കത്തക്കടുത്ത തൃണമൂല്‍ ഓഫിസിലിരിക്കുകയായിരുന്ന ബഡ്ജ് ബഡ്ജ് മുനിസിപ്പിലാറ്റി കൗണ്‍സിലര്‍ മിഥുന്‍ തികാദര്‍ക്കാണു വെടിയേറ്റത്. നാദിയ ജില്ലയില്‍ പൊതുപരിപാടിക്കിടെ തൃണമൂല്‍ എംഎല്‍എ സത്യജിത് ബിശ്വാസ് വെടിയേറ്റു മരിച്ചതിനു ഒരാഴ്ച കഴിഞ്ഞപ്പോഴേക്കാണു പുതിയ സംഭവം. ഓഫിസില്‍ എത്തിയ രണ്ടംഗസംഘം കൗണ്‍സിലറെ വെടിവെക്കുകയും ബോംബെറിഞ്ഞു പരിഭ്രാന്തി സൃഷ്ടിച്ച ശേഷം രക്ഷപ്പെടുകയുമായിരുന്നു. അതേസമയം എംഎല്‍എ സത്യജിത് ബിശ്വാസ് വെടിയേറ്റു മരിച്ച സംഭവത്തിലെ പ്രധാന പ്രതി അഭിജിത് പുണ്ടാരി പശ്ചിമ മിഡ്‌നാപൂരില്‍ അറസ്റ്റിലായതായി പോലിസ് അറിയിച്ചു. ട്രെയിനില്‍ നിന്നാണു അഭിജിത് പുണ്ടാരിയെ അറസ്റ്റു ചെയ്തതെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it