India

മൃതദേഹം കൊണ്ടുപോവാന്‍ പണമില്ല; കുഞ്ഞിനെ വിറ്റ ദമ്പതികള്‍ അറസ്റ്റില്‍

മൃതദേഹം കൊണ്ടുപോവാന്‍ പണമില്ല; കുഞ്ഞിനെ വിറ്റ ദമ്പതികള്‍ അറസ്റ്റില്‍
X

കോയമ്പത്തൂര്‍: നവജാതശിശുവിനെ 7500 രൂപയ്ക്ക് വിറ്റ നാലു പേര്‍ അറസ്റ്റില്‍. തിരുപ്പൂര്‍ കണ്ണംപാളയത്തെ വസ്ത്ര മില്‍ തൊഴിലാളികളായ നാഗപട്ടണത്തെ ആനന്ദരാജ്, ഗുണശെല്‍വി എന്നീ ദമ്പതികളാണ് കുട്ടിയെ വിറ്റത്. ഗുണശെല്‍വിയുടെ സഹോദരിയും അവിവാഹിതയുമായ യുവതി കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. പ്രസവശേഷം യുവതി മരിച്ചു. ഭര്‍ത്താവെന്ന നിലയില്‍ ആനന്ദരാജിന്റെ പേരാണ് ആശുപത്രി രജിസ്റ്ററില്‍ നല്‍കിയത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഇരുവരുടെയും കൈയില്‍ പണമുണ്ടായിരുന്നില്ല. തുടര്‍ന്ന് ആനന്ദരാജും ഭാര്യയും ചേര്‍ന്ന് കുഞ്ഞിനെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് 7500 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. കുട്ടിയെ വാങ്ങിയത് തിരുപ്പൂര്‍ അവിനാശിപാളയം ആര്‍ നാഗരാജ് മണിമേഘല ദമ്പതികളാണ്. ഇവര്‍ നാലു പേരെയും പോലിസ് പിടികൂടി. ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ ആര്‍ സുന്ദര്‍ ചോദ്യം ചെയ്തു. ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ സൂലൂര്‍ പോലിസിന്റെ സഹായത്തോടെ തിരിച്ചെത്തിച്ച കുഞ്ഞ് ഇപ്പോള്‍ കോയമ്പത്തൂര്‍ സര്‍ക്കാര്‍ കോളജ് ആശുപത്രിയിലാണ്.



Next Story

RELATED STORIES

Share it