India

കേസ് ഒതുക്കാനുള്ള ശ്രമവുമായി പോലിസ്; തബ്‌രീസ് അന്‍സാരിയുടെ കുടുംബം സുപ്രിംകോടതിയിലേക്ക്

കൊലക്കുറ്റം ഒഴിവാക്കിയും തെളിവുകള്‍ നശിപ്പിച്ചും കേസ് ദുര്‍ബലമാക്കാന്‍ പോലിസ് ശ്രമിക്കുന്നതിനിടെയാണ് കുടുംബം സുപ്രിംകോടതിയെ സമീപിക്കുന്നത്.

കേസ് ഒതുക്കാനുള്ള ശ്രമവുമായി പോലിസ്; തബ്‌രീസ് അന്‍സാരിയുടെ കുടുംബം സുപ്രിംകോടതിയിലേക്ക്
X

ന്യൂഡല്‍ഹി: ജയ് ശ്രീറാം വിളിക്കാത്തതിന് ജാര്‍ഖണ്ഡില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്ന തബ്‌രീസ് അന്‍സാരിയുടെ കുടുംബം നീതിതേടി സുപ്രിംകോടതിയിലേക്ക്. കൊലക്കുറ്റം ഒഴിവാക്കിയും തെളിവുകള്‍ നശിപ്പിച്ചും കേസ് ദുര്‍ബലമാക്കാന്‍ പോലിസ് ശ്രമിക്കുന്നതിനിടെയാണ് കുടുംബം സുപ്രിംകോടതിയെ സമീപിക്കുന്നത്.

സുപ്രിംകോടതി അഭിഭാഷകന്‍ ഫുസൈല്‍ അയ്യൂബിയുമായി തബ്‌രീസിന്റെ വിധവ ഷാഹിസ്ത പര്‍വീണ്‍, മാതാവ് ഷഹനാസ് ബീഗം, തബ്‌രീസിന്റെ മാതൃസഹോദരന്‍ അക്ബര്‍ അന്‍സാരി എന്നിവര്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സഹായത്തോടെയാണ് കുടുംബം സുപ്രിംകോടതിയെ സമീപിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 18ന് രാത്രിയിലാണ് സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുകയായിരുന്ന തബ്‌രീസിനെ ജയ്ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വര്‍ മര്‍ദ്ദിച്ചത്. അക്രമികള്‍ തന്നെ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. പോലിസ് തബ്‌രീസിനെ സംരക്ഷിക്കുന്നതിന് പകരം മോഷണക്കുറ്റമാരോപിച്ച് ജയിലില്‍ അടക്കാനാണ് ശ്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ തബ്‌രീസ് മരണപ്പെട്ടപ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ മരണകാരണം ഹൃദയസ്തംഭനമാണെന്ന് ഡോക്ടര്‍മാരില്‍ ചിലര്‍ വരുത്തി തീര്‍ത്തു. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഭാര്യ ഷഹിസ്ത ആരോപിച്ചിരുന്നു. എന്നാല്‍, കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കുറ്റപത്രത്തില്‍ കൊലപാതക കുറ്റം വീണ്ടും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it