Big stories

ബാബരി ഭൂമി കേസ്: സുപ്രിംകോടതിയില്‍ വാദം കേള്‍ക്കല്‍ ഇന്ന് തുടങ്ങും

ബാബരി ഭൂമി കേസ്: സുപ്രിംകോടതിയില്‍ വാദം കേള്‍ക്കല്‍ ഇന്ന് തുടങ്ങും
X

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി സംബന്ധിച്ച കേസില്‍ സുപ്രിംകോടതിയില്‍ ദിവസേന വാദം കേള്‍ക്കല്‍ ഇന്നു തുടങ്ങും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. 2010 മുതല്‍ സുപ്രിംകോടതിയുടെ മുമ്പാകെയുള്ളതാണ് അയോധ്യ കേസ്. ബാബരി മസ്ജിദ് ഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും നിര്‍മോഹി അഖാരകള്‍ക്കുമായി മൂന്നായി വീതം വെക്കാമെന്ന അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരേ ഹിന്ദു, മുസ്‌ലിം സംഘടനകള്‍ അടക്കമുള്ളവര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ലല്ല വിരാജ്മാന്‍, നിര്‍മോഹി അഖാര, സുന്നി വഖഫ് ബോര്‍ഡ് എന്നിവരും മറ്റ് നാല് കക്ഷികളുമടക്കം സമര്‍പ്പിച്ച 14 അപ്പീലുകളിലാണ് കോടതി ഇന്ന് വാദം കേള്‍ക്കുക.

ഹിന്ദു-മുസ്‌ലിം ആത്മീയാചാര്യന്‍മാരടക്കമുള്ള മധ്യസ്ഥരെ നിയോഗിച്ച് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കുന്നതിന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നാലര മാസത്തോളം നടത്തിയ ചര്‍ച്ചകളും പരാജയപ്പെടുകയായിരുന്നു. ചര്‍ച്ച പരാജയമാണെന്നു കാണിച്ചു മൂന്നംഗ പാനല്‍ വ്യാഴാഴ്ച കോടതിയില്‍ റിപോര്‍ട്ട് സമര്‍പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി വാദം കേള്‍ക്കലിലേക്ക് നീങ്ങുന്നത്.

Next Story

RELATED STORIES

Share it