India

സമാജ്‌വാദി പാര്‍ട്ടി നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

മാരിമല്ല വില്ലേജിലെ നിര്‍മാണസ്ഥലത്തു നിന്ന് ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോയ ഇദ്ദേഹത്തിന്റെ മൃതദേഹം പിറ്റേന്ന് രാവിലെ രക്തത്തില്‍കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

സമാജ്‌വാദി പാര്‍ട്ടി നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
X

ബിജാപൂര്‍: ഛത്തീസ്ഗഡില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിനെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സമാജ്‌വാദി പാര്‍ട്ടി ബിജാപൂര്‍ ജില്ലാ വൈസ് പ്രസിഡന്റും കരാറുകാരനുമായ സന്തോഷ് പൂനത്തെയാണ് കൊലപ്പെടുത്തിയതെന്നു പോലിസ് പറഞ്ഞു. മാരിമല്ല വില്ലേജിലെ നിര്‍മാണസ്ഥലത്തു നിന്ന് ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോയ ഇദ്ദേഹത്തിന്റെ മൃതദേഹം പിറ്റേന്ന് രാവിലെ രക്തത്തില്‍കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലിസ് സ്‌റ്റേഷനില്‍ നിന്നു 16 കിലോമീറ്റര്‍ അകലെയായി കാട്ടിനുള്ളിലായിരുന്നു കണ്ടെത്തിയിരുന്നത്. വിവരമറിഞ്ഞ് ഒരുസംഘം സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും മരണപ്പെട്ടിരുന്നുവെന്ന് സീനിയര്‍ പോലിസ് വക്താവ് ദിവ്യാംഗ് പട്ടേല്‍ പറഞ്ഞു. സമീപത്തുനിന്ന് ഒരു ബൊലേറോ വാഹനവും മൂന്ന് ട്രക്കുകളും ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കുടുംബക്കാര്‍ക്കു നല്‍കുന്നത് തടയാനും മാവോവാദികള്‍ ശ്രമിച്ചതായി പോലിസ് പറഞ്ഞു. സന്തോഷ് പൂനം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ് പി സ്ഥാനാര്‍ഥിയായി ബിജാബൂരില്‍ നിന്ന് മല്‍സരിച്ചിരുന്നു.

Next Story

RELATED STORIES

Share it