India

കേന്ദ്രത്തിന് പണംകൊടുത്ത് റിസര്‍വ് ബാങ്ക് വെട്ടിലായി; നാല് മാസത്തിനിടെ വിറ്റത് 8000 കോടിയുടെ സ്വര്‍ണം

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. ജൂലൈ-ജൂണ്‍ കാലയളവാണ് റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക വര്‍ഷം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ വിറ്റത് രണ്ട് ബില്യണ്‍ ഡോളറിന്റെ (14168 കോടി രൂപ) സ്വര്‍ണമാണ്.

കേന്ദ്രത്തിന് പണംകൊടുത്ത് റിസര്‍വ് ബാങ്ക് വെട്ടിലായി; നാല് മാസത്തിനിടെ വിറ്റത് 8000 കോടിയുടെ സ്വര്‍ണം
X

ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാല് മാസം കൊണ്ടുമാത്രം റിസര്‍വ് ബാങ്ക് വിറ്റത് 1.15 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 8146 കോടി രൂപ) കരുതല്‍ സ്വര്‍ണം. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. ജൂലൈ-ജൂണ്‍ കാലയളവാണ് റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക വര്‍ഷം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ വിറ്റത് രണ്ട് ബില്യണ്‍ ഡോളറിന്റെ (14168 കോടി രൂപ) സ്വര്‍ണമാണ്.

ബിമല്‍ ജലാന്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിനു കൈമാറാന്‍ തയ്യാറായതാണു ഇത്രയധികം സ്വര്‍ണം വില്‍ക്കാന്‍ റിസര്‍വ് ബാങ്കിനെ നിര്‍ബന്ധിതമാക്കിയതെന്ന് വിദഗ്ധര്‍ പറയുന്നു. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം രാജ്യത്തിന്റെ ഫോറെക്‌സ് റിസര്‍വിലുള്ളത് 26.8 ബില്യണ്‍ ഡോളറിന്റെ (1.89 ലക്ഷം കോടി രൂപ) സ്വര്‍ണമാണ്.

അതേ സമയം, മൂല്യനിര്‍ണയ കാലയളവില്‍ വന്ന മാറ്റമാണ് കരുതല്‍ സ്വര്‍ണത്തിലെ ഏറ്റക്കുറച്ചിലിന് കാരണമെന്നാണ് റിസര്‍വ് ബാങ്കിന്റെ അവകാശവാദം. സ്വര്‍ണ ശേഖരം വന്‍തോതില്‍ വില്‍ക്കുന്നുവെന്ന ഊഹാപോഹം തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ വിശദീകരണം.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 1991ല്‍ 67 ടണ്‍ സ്വര്‍ണം റിസര്‍വ് ബാങ്ക് യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്‌സര്‍ലന്‍ഡിലും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും പണയം വെച്ചിരുന്നു. വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്ന വന്‍ ഇടിവ് മറികടക്കാനായിരുന്നു അന്നത്തെ പണയം. ഈ നടപടി അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്.

Next Story

RELATED STORIES

Share it