Sub Lead

ഭാര്യയെ കൊന്ന യുവാവ് മൃതദേഹം തെരുവിലൂടെ വലിച്ചിഴച്ചു; ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞും മരിച്ചു

ഭാര്യയെ കൊന്ന യുവാവ് മൃതദേഹം തെരുവിലൂടെ വലിച്ചിഴച്ചു; ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞും മരിച്ചു
X

ജയ്പൂര്‍: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം യുവാവ് മൃതദേഹം തെരുവിലൂടെ വലിച്ചിഴച്ചു. രാജസ്ഥാനിലെ കോട്ട ജില്ലയിലാണു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞും പിന്നീട് മരിച്ചു. സുനില്‍ വാല്‍മീകി (35) ആണ് ഭാര്യ സീമ (35)യെയും ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെയും കൊലപ്പെടുത്തിയത്. 80 മീറ്ററോളം സീമയുടെ മൃതദേഹം സുനില്‍ റോഡിലൂടെ വലിച്ചിഴച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകന്‍ ആശുപത്രിയിലാണ് മരിച്ചത്.

15 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് രണ്ടു മക്കളാണുള്ളത്. അമ്മാവനോടും മുത്തശ്ശിയോടും ഒപ്പമാണ് ഇവര്‍ താമസിച്ചുവന്നത്. വൈകുന്നേരം ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ സുനില്‍ ഭാര്യയെ കോടാലി കൊണ്ട് വെട്ടുകയായിരുന്നു. എന്നാല്‍, കുഞ്ഞിന് എങ്ങനെയാണ് പരിക്കേറ്റതെന്ന് വ്യക്തമല്ലെന്ന് പോലിസ് പറയുന്നു. യുവതിയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പോലിസ് പറഞ്ഞു.

കൊലപാതകശേഷം രക്ഷപ്പെട്ട സുനിലിനായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വാല്‍മീകി രാംപുര പോലിസ് സ്റ്റേഷനില്‍ പ്രതി കീഴടങ്ങി കുറ്റം സമ്മതിച്ചെന്നാണ് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് (ഡിഎസ്പി), സര്‍ക്കിള്‍ ഓഫിസര്‍ (സിഒ) രാം കല്യാണ്‍ എന്നിവര്‍ പിടിഐയോട് പറഞ്ഞിരുന്നത്. എന്നാല്‍, കുറ്റസമ്മതം നടത്താന്‍ പ്രതി സ്റ്റേഷനിലേക്കെത്തിയെങ്കിലും പിന്നീട് ഓടിരക്ഷപ്പെട്ടെന്ന് എസ്എച്ച്ഒ ഹന്‍സ്‌രാജ് മീന പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it