ജമ്മുകശ്മീര്‍: പിഡിപി നേതാവിന്റെ അംഗരക്ഷകന് വെടിയേറ്റു മരിച്ചു
അനന്ത്നാഗ്: ജമ്മു കശ്മീരിലെ പിഡിപി നേതാവ് സജാദ് മുഫ്തിയുടെ അംഗരക്ഷകന് വെടിയേറ്റു മരിച്ചു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലായിരുന്നു സംഭവം. മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ബന്ധു കൂടിയായ സജാദ് മുഫ്തി ജുമുഅ പ്രാര്‍ത്ഥനക്കായി പള്ളിയില്‍ പ്രവേശിച്ചപ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥനു നേരെയുള്ള ആക്രമണം. ഫാറൂഖ് അഹ്മദ് എന്ന സുരക്ഷാ ഉദ്യോഗസ്ഥനാണ് സായുധരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. വെടിയേറ്റ അഹ്മദിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഒരാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് രാഷ്ട്രീയ നേതാക്കളുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയേറ്റു മരിക്കുന്നത്. ഇക്കഴിഞ്ഞ 14നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് സൈദ് തൗകീര്‍ ശായുടെ അംഗരക്ഷകനും സായുധരുടെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. ഹില്ലാദ് ഗ്രാമത്തിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലെ യോഗത്തില്‍ തൗകീര്‍ ശാ പങ്കെടുക്കവെയാണ് സായുധാക്രമണമുണ്ടായതും സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടതും.
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMTഅബ്ദുന്നാസിര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍
29 March 2024 6:07 AM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTസിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
28 March 2024 3:04 PM GMT