പീഡനക്കേസില്‍ ശിക്ഷിച്ചു; പ്രതി ജഡ്ജിക്കു മുന്നില്‍ കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ പീഡനക്കേസില്‍ 10 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. കോടതിയില്‍ ജഡ്ജിയുടെ മുന്നില്‍വച്ച് പ്രതി കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സാഗര്‍ ജില്ലയിലെ ബിന സ്വദേശി ഓംകുമാര്‍ മെഹ്റ(33)യാണ് പ്രതി. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിന എണ്ണ ശുദ്ധീകരണ ശാലയിലെ ജീവനക്കാരനായിരുന്നു മെഹ്റ. മൂന്നു വര്‍ഷം മുമ്പാണ് ചിതാര്പുരിലെ സിവില്‍ ലൈനില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥിനിയുമായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്. തുടര്‍ന്ന പെണ്‍കുട്ടിയെ പീഡപ്പിച്ചെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കേസില്‍ അറസ്റ്റിലായ മെഹ്റ പിന്നീട് ജ്യാമത്തിലിറങ്ങി.
ചൊവ്വാഴ്ച അഡീഷനല്‍ സെഷന്‍സ് ജഡ്ജി നോറിന് നിഗാം കേസില്‍ മെഹ്റ കുറ്റക്കാരനാണെന്ന് വിധിക്കുകയും 10 വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. വിധി പുറപ്പെടുവിച്ചതിന്നെ പിന്നാലെ മൂര്‍ച്ചുയുള്ള ആയുധം ഉപയോഗിച്ച് മൂന്നുതവണ സ്വയം കഴുത്ത് മുറിക്കുയായിരുന്നു.
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT