India

ഗ്വാളിയറില്‍ പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് ഭാര്യയെ വെടിവച്ചുകൊന്നു; പ്രതി കസ്റ്റഡിയില്‍

ഗ്വാളിയറില്‍ പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് ഭാര്യയെ വെടിവച്ചുകൊന്നു; പ്രതി കസ്റ്റഡിയില്‍
X

ഭോപ്പാല്‍: ഗ്വാളിയറിലെ രൂപ് സിങ് സ്റ്റേഡിയത്തിനു സമീപം 28 കാരിയായ സ്ത്രീയെ ഭര്‍ത്താവ് വെടിവച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അരവിന്ദ് പരിഹാര്‍ ഭാര്യ നന്ദിനിയെ തടഞ്ഞുനിര്‍ത്തി തോക്ക് പുറത്തെടുത്ത് തലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ദാമ്പത്യജീവിതത്തിലെ പ്രശനങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്നു. പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു.

''പകല്‍ സമയം ആളുകള്‍ നോക്കിനില്‍ക്കെ പൊതുസ്ഥലത്തുവച്ചാണ് അരവിന്ദ് ഭാര്യ നന്ദിനിയെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്. അയാളുടെ കൈയില്‍ തോക്ക് ഉണ്ടായിരുന്നു. പോലിസ് കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചതോടെയാണ് അയാളെ കീഴടക്കാന്‍ സാധിച്ചത്. സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനു മുന്‍പ് നാട്ടുകാര്‍ കൊലയാളിയെ മര്‍ദ്ദിച്ചു. നന്ദിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല''- ഗ്വാളിയര്‍ എസ്പി ധരംവീര്‍ യാദവ് പറഞ്ഞു.

സെപ്റ്റംബര്‍ 9ന് നന്ദിനി എസ്പി ഓഫിസില്‍ അരവിന്ദിനെതിരെ പരാതി നല്‍കിയിരുന്നു. തന്നെ വഞ്ചിച്ചുവെന്നും വിവാഹം കഴിക്കുമ്പോള്‍ അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നുവെന്നും കാണിച്ചാണ് പരാതി നല്‍കിയിരുന്നത്. 2024 നവംബറില്‍ അരവിന്ദും സുഹൃത്ത് പൂജ പരിഹറും തന്നെ ആക്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു. ഇവര്‍ക്കിടയില്‍ വഴക്കുകള്‍ സ്ഥിരമായിരുന്നെങ്കിലും പലതും ഒത്തുതീര്‍പ്പാക്കി ദാമ്പത്യം തുടരുകയായിരുന്നു.




Next Story

RELATED STORIES

Share it