India

തുരങ്കം തകര്‍ന്ന് കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

തുരങ്കം തകര്‍ന്ന് കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
X
ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. സില്‍ക്യാരയിലെ രക്ഷാദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ഉത്തരകാശി ജില്ലാ കളക്ടര്‍ അഭിഷേക് റൂഹേല പറഞ്ഞു. രക്ഷാദൗത്യത്തില്‍ തായ്ലന്‍ഡിലെ വിദഗ്ധ സംഘത്തിന്റെ ഉപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിര്‍മാണത്തിലിരിക്കുന്ന സില്‍ക്യാര ടണലിന്റെ ഒരു ഭാഗം തകര്‍ന്ന് 40 തൊഴിലാളികള്‍ കുടുങ്ങിയിട്ട് ആറ് ദിവസം പിന്നിട്ടു. തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ രക്ഷാദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നാണ് ജില്ലാ കളക്ടര്‍ അഭിഷേക് റൂഹേല പറയുന്നത്.രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജമായി തുടരുന്നു. അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെയാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. തൊഴിലാളികളെ പരമാവധി വേഗത്തില്‍ പുറത്തെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. തൊഴിലാളികള്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും രക്ഷാദൗത്യത്തിന് ബദല്‍ സംവിധാനങ്ങള്‍ തേടിയിരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം രക്ഷാപ്രവര്‍ത്തനം വെള്ളിയാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

രക്ഷാദൗത്യത്തിനിടെ തുരങ്കത്തിനുള്ളില്‍ വലിയ വിള്ളല്‍ ശബ്ദം കേട്ടതോടെയാണ് രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയത്. 'തുരങ്കത്തിന് ഉള്ളിലെ പൈപ്പിടല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. സ്ഥിതിഗതികള്‍ നേരിടാന്‍ വിവിധ സംഘടനകളിലെ എല്ലാ ഉദ്യോഗസ്ഥരുമായും മറ്റ് വിദഗ്ധരുമായും യോഗം വിളിച്ചിട്ടുണ്ട്'- എന്‍എച്ച്‌ഐഡിസിഎല്‍ ഡയറക്ടര്‍ (ടി) പറഞ്ഞു.




Next Story

RELATED STORIES

Share it