India

ഡിഎംകെ ഹിന്ദുവിരുദ്ധം, അതിനെ പരാജയപ്പെടുത്തണം; വിമര്‍ശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

സേലത്ത് നടന്ന യുവമോര്‍ച്ച സംസ്ഥാന കണ്‍വന്‍ഷനില്‍ പങ്കെടുക്കവെയാണ് ഡിഎംകെയ്‌ക്കെതിരേ തേജസ്വി സൂര്യ ആഞ്ഞടിച്ചത്. രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളെയും ബഹുമാനിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നത് ബിജെപി മാത്രമാണ്. ഹിന്ദുവിരുദ്ധമായ മോശവും ദോഷകരവുമായ പ്രത്യയശാസ്ത്രത്തെയാണ് ഡിഎംകെ പ്രതിനിധീകരിക്കുന്നത്.

ഡിഎംകെ ഹിന്ദുവിരുദ്ധം, അതിനെ പരാജയപ്പെടുത്തണം; വിമര്‍ശനവുമായി ബിജെപി എംപി തേജസ്വി സൂര്യ
X

സേലം: ഡിഎംകെ ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്ന് യുവമോര്‍ച്ചാ ദേശീയ അധ്യക്ഷനും ബിജെപി എംപിയുമായ തേജസ്വി സൂര്യ. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എം കെ സ്റ്റാലിന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. സേലത്ത് നടന്ന യുവമോര്‍ച്ച സംസ്ഥാന കണ്‍വന്‍ഷനില്‍ പങ്കെടുക്കവെയാണ് ഡിഎംകെയ്‌ക്കെതിരേ തേജസ്വി സൂര്യ ആഞ്ഞടിച്ചത്. രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളെയും ബഹുമാനിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നത് ബിജെപി മാത്രമാണ്. ഹിന്ദുവിരുദ്ധമായ മോശവും ദോഷകരവുമായ പ്രത്യയശാസ്ത്രത്തെയാണ് ഡിഎംകെ പ്രതിനിധീകരിക്കുന്നത്.

ഓരോ തമിഴനും അഭിമാനിയായ ഹിന്ദുവാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങളുളള ഒരു പുണ്യഭൂമിയാണിത്. തമിഴ്‌നാട്ടിലെ ഓരോ ഇഞ്ചും പവിത്രമാണ്. പക്ഷേ, ഡിഎംകെ ഹിന്ദുവിരുദ്ധമാണ്. അതിനാല്‍, നാം അതിനെ പരാജയപ്പെടുത്തണം. തമിഴ്‌നാടിന്റെയും തമിഴ് ഭാഷയുടെയും ആത്മാവിനെ പ്രതിനിധീകരിക്കുന്നതാണ് തന്റെ പാര്‍ട്ടിയെന്നും ബിജെപി എംപി അവകാശപ്പെട്ടു. ഇന്ത്യയിലെ ഓരോ പ്രാദേശിക ഭാഷയെയും ബഹുമാനിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന ഏകപാര്‍ട്ടിയാണ് ബിജെപി. തമിഴിന് അതിജീവിക്കണമെങ്കില്‍ ഹിന്ദുത്വം വിജയിക്കണം. കന്നഡയ്ക്ക് വിജയിക്കണമെങ്കില്‍ ഹിന്ദുത്വം വിജയിക്കണം.

ബിജെപി തമിഴ്‌നാടിന്റെയും തമിഴ്ഭാഷയുടെയും ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ഡിഎംകെയെ സംബന്ധിച്ചിടത്തോളം കുടുംബമാണ് പാര്‍ട്ടി. എന്നാല്‍, ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബമെന്നും തേജസ്വി സൂര്യ പറഞ്ഞു. ഡിഎംകെയുടെ കടുത്ത ഹിന്ദുവിരുദ്ധ പ്രത്യയശാസ്ത്രത്തെ വെല്ലുവിളിക്കണം. അധികാരത്തിലായിരുന്നപ്പോള്‍ അവര്‍ ഹിന്ദു സ്ഥാപനങ്ങളെയും വിശ്വാസങ്ങളെയും ആക്രമിച്ചു. എന്നാല്‍, അധികാരത്തില്‍നിന്ന് പുറത്തുകടന്നപ്പോള്‍ അവര്‍ ഹിന്ദു വോട്ടുകള്‍ തേടുകയാണ്. അത് അനുവദിക്കാനാവില്ല- തേജസ്വി സൂര്യ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം അവസാനമാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

Next Story

RELATED STORIES

Share it