ദലിത് യുവാവിനെ ചുട്ടുകൊന്ന സംഭവം യുപിയില്‍ ദലിതര്‍ സുരക്ഷിതരല്ലെന്നതിന്റെ തെളിവ്: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സവര്‍ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിനു ദലിത് യുവാവിനെ ചുട്ടുകൊന്ന സംഭവം യോഗി സര്‍ക്കാരിനു കീഴില്‍ ദലിതര്‍ സുരക്ഷിതരല്ലെന്നതിന്റെ തെളിവാണെന്നു കോണ്‍ഗ്രസ്. സംഭവത്തില്‍ യോഗി സര്‍ക്കാര്‍ മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
രാഷ്ട്രീയ ലക്ഷ്യം നേടാന്‍ വേണ്ടി സംസ്ഥാനത്തെ സാമൂഹിക ഘടനയെ തകര്‍ക്കുകയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് ചീഫ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പ്രതികരിച്ചു. യുപിയില്‍ സ്ത്രീകളോ ദലിതരോ പിന്നാക്ക വിഭാഗക്കാരോ സുരക്ഷിതരല്ലെന്ന്് തെളിയിക്കുന്നതാണ് യുവാവിനെ ചുട്ടുകൊന്ന സംഭവം. ബിജെപി ഭരണത്തിന് കീഴില്‍ മറ്റൊരു ദലിതന് കൂടി ചുട്ടുകൊല്ലപ്പെട്ടിരിക്കുന്നു. മനുഷ്യത്വവിരുദ്ധവും നാണക്കേടുമാണിത്- സുര്‍ജെവാല ട്വിറ്ററില്‍ കുറിച്ചു.
ഹര്‍ദോയ് ജില്ലയിലെ ഭദേസ ഏരിയയില്‍ രണ്ട് ദിവസം മുമ്പാണ് 20കാരനായ ദലിത് യുവാവിനെ സവര്‍ണ ജാതിക്കാര്‍ ചേര്‍ന്ന് ചുട്ടുകൊന്നത്. അസുഖബാധിതയായ മാതാവ് റാം ബേട്ടിയുടെ ചികില്‍സയ്ക്കായി 25,000 രൂപ സംഘടിപ്പിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു യുവാവ്.
RELATED STORIES
രാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര...
20 May 2022 5:48 PM GMTആവിഷ്കാര സ്വാതന്ത്ര്യം! എന്താണത്?
20 May 2022 5:11 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMTഎസ്ഡിപിഐയുടെ ശക്തി ഫാഷിസ്റ്റുകള്‍ തിരിച്ചറിയുന്നു
20 May 2022 4:19 PM GMTആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിര്‍ണയിക്കുന്നതിനെ 1991ലെ നിയമം...
20 May 2022 3:54 PM GMTഎക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഒഴിവുള്ള തസ്തികകളില്‍ താത്കാലിക...
20 May 2022 3:22 PM GMT