India

സംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു; ഉജ്ജയിനില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ രക്ഷിച്ച പുരോഹിതന്റെ വാക്കുകള്‍

പക്ഷേ അവള്‍ വളരെ ഭയപ്പെട്ടു,' ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

സംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു; ഉജ്ജയിനില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ രക്ഷിച്ച പുരോഹിതന്റെ വാക്കുകള്‍
X


ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ പീഡനത്തിനിരയായി രക്തമൊലിച്ച് അര്‍ധ നഗ്‌നയായി സഹായം തേടി വീടുവീടാന്തരം കയറിയിറങ്ങിയ പന്ത്രണ്ടുകാരിയുടെ വീഡിയോ രാജ്യത്തെ ഞെട്ടിച്ചിരുന്നു. എല്ലാവരാലും ആട്ടിയോടിക്കപ്പെട്ട പെണ്‍കുട്ടിയെ ഒരു ആശ്രമത്തിലെ പുരോഹിതനാണ് ആശുപത്രിയിലെത്തിച്ചത്. താന്‍ കാണുമ്പോള്‍ കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് രാഹുല്‍ ശര്‍മ പറഞ്ഞു.

ഉജ്ജയിന്‍ നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ബദ്നഗര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തിലെ പുരോഹിതനാണ് രാഹുല്‍. തിങ്കളാഴ്ച രാവിലെ 9.30 ഓടെ ആശ്രമത്തില്‍ നിന്ന് ജോലിക്ക് പോകുമ്പോള്‍ ഗേറ്റിന് സമീപം നിലയില്‍ രക്തം വാര്‍ന്ന നിലയില്‍ പെണ്‍കുട്ടിയെ രാഹുല്‍ കണ്ടിരുന്നു. 'ഞാന്‍ അവള്‍ക്ക് എന്റെ വസ്ത്രങ്ങള്‍ കൊടുത്തു. അവളുടെ ദേഹത്തു നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു. സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. അവളുടെ കണ്ണുകള്‍ വീര്‍ത്തിരുന്നു. ഞാന്‍ 100 ല്‍ വിളിച്ചു.ഹെല്‍പ് ലൈനില്‍ പോലിസിനെ ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍, ഞാന്‍ മഹാകാല്‍ പോലിസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ അറിയിച്ചു. ഏകദേശം 20 മിനിറ്റിനുള്ളില്‍ പോലിസ് ആശ്രമത്തിലെത്തി,' അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടി സഹായത്തിനായി വീടുകള്‍ കയറിയിറങ്ങുന്നതും ആരും സഹായിക്കാത്തതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഒരാള്‍ കുട്ടിയെ ആട്ടിയോടിക്കുന്നതും സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കുട്ടി തന്നോട് സംസാരിച്ചെങ്കിലും ഒന്നും ശരിക്കും മനസിലായില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. 'ഞങ്ങള്‍ അവളുടെ പേര്, കുടുംബം എന്നിവയെക്കുറിച്ച് ചോദിച്ചു. അവള്‍ സുരക്ഷിതയാണെന്നും ഞങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്ന തരത്തില്‍ അവളുടെ കുടുംബത്തെ ബന്ധപ്പെടാന്‍ സാധിക്കുന്ന വിശദാംശങ്ങള്‍ പങ്കിടണമെന്നും ആവശ്യപ്പെട്ടു. പക്ഷേ അവള്‍ വളരെ ഭയപ്പെട്ടു,' ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.


മധ്യപ്രദേശിലെ ഉജ്ജയിനില്‍ 12കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 38കാരനായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. ജീവന് ഖേരിയില്‍ വച്ച് പെണ്‍കുട്ടി ഓട്ടോയില്‍ കയറിയതിന്റെ സിസിടിവി വീഡിയോ പോലിസിന് ലഭിച്ചിരുന്നു. പിന്നീട് ഓട്ടോയില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. ഇയാള്‍ക്കൊപ്പം മൂന്ന് പേരെ കൂടി പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ ഒരാളും ഓട്ടോ ഡ്രൈവറാണ്.






പോലിസുകാര്‍ വരുന്നതുവരെ പെണ്‍കുട്ടിക്ക് തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞതായി പുരോഹിതന്‍ പറഞ്ഞു. 'മറ്റൊരാള്‍ അവളെ സമീപിക്കുമ്പോഴെല്ലാം അവള്‍ എന്റെ പിന്നില്‍ ഒളിക്കാന്‍ ശ്രമിച്ചു. പിന്നീട് പോലിസ് വന്ന് അവളെ അവരുടെ കൂടെ കൊണ്ടുപോയി.' പെണ്‍കുട്ടി ഏതോ സ്ഥലത്തിന്റെ പേര് പറഞ്ഞെങ്കിലും മനസിലായില്ലെന്നും പുരോഹിതന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലിസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. സംഭവത്തില്‍ ഒരു ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.







Next Story

RELATED STORIES

Share it