ജെകെഎല്‍ഫ് നിരോധനത്തിനെതിരേ കശ്മീരി നേതാക്കള്‍
ശ്രീനഗര്‍: കശ്മീര്‍ നേതാവ് യാസിന് മാലികിന്റെ നേതൃത്ത്വത്തിലുള്ള ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (ജെകെഎല്‍ഫ്) നിരോധനത്തിനെതിരേ വിവിധ കശ്മീര്‍ നേതാക്കള്‍. നിരോധനം ഹാനികരമായ നടപടി ആണെന്നു പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി പറഞ്ഞു. കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനായി കാലങ്ങള്‍ക്കു മുമ്പേ അക്രമപാത ഉപേക്ഷിച്ച വ്യക്തിയാണ് യാസിന് മാലിക്. കശ്മീര്‍ പ്രശ്നപരിഹാര ചര്‍ച്ചകളില്‍ പ്രധാന പങ്കു വഹിച്ചയാളാണ് അദ്ദേഹം. ഈ സമയത്ത് അദ്ദേഹത്തിന്റെ സംഘടന നിരോധിച്ചതു കൊണ്ട് എന്താണു ഫലമെന്നും ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയെ ഉള്ളൂ എന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. നാലര വര്‍ഷത്തിലധികമായി യാസിന് മാലിക് ഒരു ഭീഷണി അല്ലെന്നു നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി ജമ്മു ആന്റ് കശ്മീരും ഭീഷണി ഉയര്‍ത്തുന്നവരല്ല. ഈ സമയത്ത് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ നിരോധിച്ചതു ശരിയായ തീരുമാനമല്ലെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വവും ഫെഡറല്‍ സംവിധാനവും തകര്‍ക്കുന്ന നടപടിയാണ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്ലാമി ജമ്മു ആന്റ് കശ്മീരിന്റെയും നിരോധനമെന്നു നാഷനല്‍ കോണ്‍ഫറന്‍സ് യുവജന വിഭാഗം നേതാവ് സല്മാന് സാഗര്‍ പറഞ്ഞു. നിരോധനം കൊണ്ടു കശ്മീര്‍ പ്രശ്നങ്ങളിലെ യാഥാര്‍ഥ്യങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്നായിരുന്നു ഹുറിയത് ചെയര്മാന് മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ പ്രതികരണം.
RELATED STORIES
പോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMT