Crime News

വ്യാജ പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത ഗ്രീഷ്മയും ആര്യയും ചേര്‍ന്ന്; കരിയിലക്കൂനയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ വഴിത്തിരിവ്

ഇക്കാര്യം പോലിസിനോട് വെളിപ്പെടുത്തിയത് ഗ്രേഷ്മയുടെ സുഹൃത്ത്

വ്യാജ പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത ഗ്രീഷ്മയും ആര്യയും ചേര്‍ന്ന്; കരിയിലക്കൂനയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ വഴിത്തിരിവ്
X

കൊല്ലം: കല്ലുവാതുക്കല്‍ കരിലക്കൂനിയില്‍ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം വഴിത്തിരുവില്‍. കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയുമായി ഫേസ് ബുക്കില്‍ വ്യാജ കാമുകനായി ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത ഗ്രീഷ്മയും ആര്യയുമെന്ന് പോലിസ്.

ഗ്രീഷ്മയുടെ ഒരു സുഹൃത്താണ് വ്യാജ വിലാസത്തില്‍, ഇവര്‍ രേഷ്മയുമായി ചാറ്റു ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ഈ സുഹൃത്തിനെ മജിസ്‌ട്രേറ്റിന് മുന്‍പിലെത്തിച്ചു രഹസ്യ മൊഴി രേഖപ്പെടുത്തും. എന്നാല്‍ ഈ സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലിസ് തയ്യാറായിട്ടില്ല.

ഫേസ് ബുക്ക് കാമുകന്‍ അനന്തുവിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു രേഷ്മ കുഞ്ഞിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചത്. എന്നാല്‍, പോലിസ് കാമുകനായി തിരച്ചില്‍ നടന്നത്തിയപ്പോള്‍ അങ്ങനെ ഒരു കാമുകന്‍ ഇല്ല എന്നു പോലിസിന് മനസ്സിലായി.

രേഷ്മയെ അറസ്റ്റ് ചെയ്ത ശേഷം ആത്മഹത്യ ചെയ്ത ആര്യയെ പോലിസ് വിളിപ്പിച്ചിരുന്നു. ആര്യയുടെ പേരില്‍ എടുത്ത സിം കാര്‍ഡാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. ഇതു സംബന്ധിച്ച് ചോദിക്കാനാണ് ഇവരെ വിളിപ്പിച്ചത്. എന്നാല്‍ പോലിസ് വിളിപ്പിച്ചതു മുതല്‍ ആര്യ വലിയ വിഭ്രാന്തിയിലായിരുന്നു. പിറ്റേ ദിവസം ഇവര്‍ രണ്ട് പേരും കടയില്‍ പോകുന്നു എന്ന് പറഞ്ഞ് പുറത്തു പോയി. പിന്നീട് ഇത്തിക്കര ആറില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Next Story

RELATED STORIES

Share it