Latest News

പുതിയ ജഡ്ജിമാര്‍ അധികാരമേറ്റു; സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം 34 ആയി

കാസര്‍കോട്ട് കുടുംബവേരുകളുള്ള മൈസൂരു സ്വദേശിയായ ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ഹൃഷികേശ് റോയ്, വി രാമസുബ്രഹ്മണ്യന്‍, കൃഷ്ണ മുരാരി എന്നിവരാണ് പുതുതായി അധികാരമേറ്റത്. സുപ്രിംകോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അംഗബലമാണ് ഇത്.

പുതിയ ജഡ്ജിമാര്‍ അധികാരമേറ്റു; സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം 34 ആയി
X

ന്യൂഡല്‍ഹി: മലയാളിയായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് ഉള്‍പ്പടേയുളള നാലുപേര്‍ സുപ്രിംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ രാജ്യത്തെ പരമോന്നത കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി ഉയര്‍ന്നു. കാസര്‍കോട്ട് കുടുംബവേരുകളുള്ള മൈസൂരു സ്വദേശിയായ ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ഹൃഷികേശ് റോയ്, വി രാമസുബ്രഹ്മണ്യന്‍, കൃഷ്ണ മുരാരി എന്നിവരാണ് പുതുതായി അധികാരമേറ്റത്. സുപ്രിംകോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അംഗബലമാണ് ഇത്.

ജുലൈ 31 നാണ് സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കേസുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 ആയി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ആഗസ്ത് ഏഴിന് സുപ്രിംകോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബില്‍ 2019 ലോക്‌സഭയില്‍ പാസാക്കുകയും പത്തിന് ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. നാല് ഹൈക്കോടതി ജഡ്ജിമാരെ സുപ്രിം കോടതിയിലേക്ക് ഉയര്‍ത്താനുള്ള സുപ്രിം കോടതി കൊളീജിയം ശുപാര്‍ശ സെപ്തംബര്‍ 18ന് കേന്ദ്ര സര്‍ക്കാറും അംഗീകരിച്ചു. സുപ്രിംകോടതിയില്‍ 58669 കേസുകള്‍ കെട്ടിക്കിടക്കുന്നത്. 2009ലാണ് അവസാനമായി സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിച്ചത്. 26ല്‍ നിന്ന് 31 ആയാണ് അന്നു വര്‍ധിപ്പിച്ചത്.

Next Story

RELATED STORIES

Share it