ക്രൂരതയുടെ തലസ്ഥാനമായി വീണ്ടും ഉത്തര്‍പ്രദേശ്: രണ്ട് ദലിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൂട്ടിക്കെട്ടി വിഷം കൊടുത്തു കൊന്നു
ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കൈയ്യും കാലും കെട്ടിയിട്ട നിലയില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്.
BY NAKN17 Feb 2021 6:13 PM GMT
X
NAKN17 Feb 2021 6:13 PM GMT
ലഖ്നൗ: ക്രൂരതയുടെ തലസ്ഥാനമായി വീണ്ടും ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ്. വയലില്‍ പുല്ല് അരിയാന്‍ പോയ രണ്ട് ദലിത് പെണ്‍കുട്ടികളെ കൂട്ടിക്കെട്ടി വിഷം കൊടുത്തു കൊന്നു. മറ്റൊരു ദലിത് പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉനാവോയിലെ അസോഹ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
പശുവിന് പുല്ല് പറിക്കാന്‍ പോയ കുട്ടികളെ കാണാതാകുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കൈയ്യും കാലും കെട്ടിയിട്ട നിലയില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. 13, 16 വയസുള്ള കുട്ടികളാണ് മരിച്ചത്. വായില്‍ നിന്നും നുരയും പതയും വരുന്ന അവസ്ഥയില്‍ കൂട്ടിക്കെട്ടിയിടപ്പെട്ട മറ്റൊരു പെണ്‍കുട്ടിയെയും കണ്ടെത്തി. എസ്പിയുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT