'മാപ്പുസാക്ഷിയാവാന്‍ എന്‍ഐഎ നിര്‍ബന്ധിച്ചു, ഓഫര്‍ മുന്നോട്ട് വച്ചു': ഗുരുതര ആരോപണമുയര്‍ത്തി അലന് ഷുഹൈബ്
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുള്ള അമ്മൂമ്മയുടെ അനുജത്തിയെ കാണാനാണ് അലന് ഷുഹൈബിന് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ ലഭിച്ചത്.
കോഴിക്കോട്: കേസില്‍ മാപ്പുസാക്ഷിയാകാന്‍ എന്‍ഐഎ നിര്‍ബന്ധിച്ചുവെന്ന ഗുരുതര ആരോപണവുമായി പന്തീരാങ്കാവ് യുഎപിഎ കേസിലെ ഒന്നാം പ്രതി അലന് ഷുഹൈബ്. അവര്‍ ഓഫര്‍ മുന്നോട്ട് വച്ചതായും അലന് പറഞ്ഞു. മൂന്ന് മണിക്കൂര്‍ നേരത്തെ പരോള്‍ ലഭിച്ച് കോഴിക്കോട്ട് എത്തിയ അലന് മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ മാപ്പുസാക്ഷിയാകില്ലെന്നും അലന് പറഞ്ഞു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുള്ള അമ്മൂമ്മയുടെ അനുജത്തിയെ കാണാനാണ് അലന് ഷുഹൈബിന് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ ലഭിച്ചത്. രാവിലെ 10.30ഓടെ കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് എത്തിച്ചു.
വലിയ പോലീസ് സന്നാഹത്തോടെ കനത്ത സുരക്ഷയിലാണ് അലനെ കോഴിക്കോട് കൊണ്ടു വന്നത്. ഒന്നരയോടെ വിയ്യൂര്‍ ജയിലിലേക്ക് തിരിച്ചു കൊണ്ടുപോയി. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് അലനേയും താഹയേയും പോലിസ് അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
RELATED STORIES
കെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMTമുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMTപരസ്യത്തിന്റെ അത്രയും വലിപ്പം 'മാപ്പിനും' ഉണ്ടായിരിക്കണം; പതഞ്ജലിയോട് ...
23 April 2024 9:18 AM GMT